പാരീസ്: കരിയറിന്‍റെ ഭൂരിഭാഗം സമയവും ബദ്ധവൈരികളായിരുന്നു അർജന്‍റീന സൂപ്പർ താരം ലയണൽ മെസ്സിയും സ്പാനിഷ് ഡിഫൻഡർ സെർജിയോ റാമോസും. ബാഴ്സലോണ നായകനായിരുന്ന മെസ്സിക്കും റയൽ മഡ്രിഡിന്‍റെ പടക്കുതിരയായ റാമോസിനും പോരാട്ടങ്ങളുടെയും ശത്രുതയുടെയും കഥകൾ മാത്രമാണ് പറയാനുണ്ടായിരുന്നത്.
ക്രിസ്റ്റ്യാനോ റൊണാൾഡോ ഇറ്റലിയിലേക്ക് പോയതോടെ കഴിഞ്ഞ സീസണുകളിൽ 'എൽ ക്ലാസിക്കോ' ഐക്കണുകളും ഇരുവരുമായിരുന്നു. എന്നാൽ യാദൃശ്ചികമെന്ന് പറയട്ടെ ലാലിഗയിലെ ബദ്ധശത്രുക്കൾ ലീഗ് വണിൽ എത്തുേമ്പാൾ ഉറ്റ മിത്രങ്ങളാകുന്ന കാഴ്ചയാണ്. പി.എസ്.ജിയിൽ ഡ്രസിങ്റൂം പങ്കുവെക്കാൻ പോകുന്ന മെസ്സിയെ സ്വന്തം വീട്ടിലേക്ക് ക്ഷണിച്ച് ഞെട്ടിച്ചിരിക്കുകയാണ് റാമോസിപ്പോൾ.
ഹോട്ടലിലെ താമസം മടുത്തുവെങ്കിൽ തന്‍റെ വീട്ടിലേക്ക് താമസം മാറാൻ മെസ്സിയെയും കുടുംബത്തെയും റാമോസ് ക്ഷണിച്ചതായി 'എൽ പാരീസ്' റിപ്പോർട്ട് ചെത്തു. പാരീസിലേക്ക് താമസം മാറിവന്ന മെസ്സി കുടുംബത്തെ നേരത്തെ നഗരത്തിലെത്തിയ 35കാരൻ നിറഞ്ഞ മനസ്സോടെ ക്ഷണിച്ചത്.
നിങ്ങൾക്കും കുടുംബത്തിനും ഒരു ഹോട്ടലിൽ താമസിക്കുന്നതിനേക്കാൾ വീട്ടിൽ കഴിയാനാണ് താൽപര്യമെങ്കിൽ എന്‍റെ കൂടെ വരൂ എന്നാണ് റാമോസ് പറഞ്ഞത്. മെസ്സിക്കും കുടുംബത്തിനും വീടും മൂന്ന് ആൺകുട്ടികൾക്ക് സ്കൂളും കണ്ടെത്താൻ ക്ലബ് സഹായിക്കുന്നുണ്ട്. ഹോട്ടൽ ലേ റോയൽ മോസുവിലാണ് മെസ്സിയും കുടുംബവും ഇപ്പോൾ താമസിക്കുന്നത്. പി.എസ്.ജി സൂപ്പർതാരങ്ങളെ ടീമിലെത്തിക്കുേമ്പാൾ സ്ഥിരം താമസസൗകര്യം ഒത്തുവരുന്നതു വരെ പാർപ്പിക്കുന്നത് ഇൗ ഹോട്ടലിലാണ്.
സ്പാനിഷ് ക്ലബായ ബാഴ്സലോണയിലെ 21 വർഷത്തെ കരിയർ അവസാനിപ്പിച്ച് ദിവസങ്ങൾ മുമ്പാണ് മെസ്സി പി.എസ്.ജിയിലെത്തിയത്. ഫ്രഞ്ച് ഭീമൻമാരുമായി രണ്ടുവർഷത്തെ കരാറാണ് മെസ്സി ഒപ്പുവെച്ചത്. മെസ്സി, റാമോസ് അടക്കം പുതിയ ഒരുപിടി താരങ്ങളെ ടീമിലെത്തിച്ച പി.എസ്.ജി നഷ്ടപ്പെട്ടുപോയ ലീഗ് കിരീടവും ചാമ്പ്യൻസ് ലീഗും സ്വന്തമാക്കാനാണ് ഇക്കുറി ഒരുങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.