ലോകചാമ്പ്യന്മാരായ ഫ്രാൻസ്, റണ്ണറപ്പ് ക്രൊയേഷ്യ, മുൻചാമ്പ്യന്മാരായ ജർമനി, സ്പെയിൻ, ഇംഗ്ലണ്ട്, ലോക ഒന്നാം നമ്പർ ബെൽജിയം, നെതർലൻഡ്സ് , ഡെന്മാർക്, സ്വിറ്റ്സർലൻഡ്, സെർബിയ ടീമുകളാണ് യൂറോപ്പിലെ പത്ത് ഗ്രൂപ്പുകളിലെ ജേതാക്കളായി യോഗ്യത ഉറപ്പാക്കിയത്.
പത്ത് ഗ്രൂപ്പിലെയും രണ്ടാം സ്ഥാനക്കാരും ഇതുവരെ യോഗ്യത നേടാനാവാത്ത യൂറോപ്യൻ നാഷൻസ് ലീഗ് റാങ്കിൽ മുന്നിലുള്ള രണ്ട് ടീമുകളും ഉൾപ്പെടുന്ന പ്ലേ ഓഫ് വഴി മൂന്നു ടീമുകൾക്ക് കൂടിയാണ് ഇനിയും അവസരമുള്ളത്.
പോർച്ചുഗൽ, ഇറ്റലി, റഷ്യ, സ്വീഡൻ, സ്കോട്ട്ലൻഡ്, വെയിൽസ്, പോളണ്ട്, തുർക്കി, യുക്രെയ്ൻ, നോർത്ത് മാസിഡോണിയ എന്നിവയാണ് ഗ്രൂപ്പുകളിലെ രണ്ടാം സ്ഥാനം വഴി പ്ലേഓഫിന് യോഗ്യത നേടിയവർ. നാഷൻസ് ലീഗ് റാങ്കിങ് വഴി ഓസ്ട്രിയയും ചെക് റിപ്പബ്ലിക്കും എത്തി. ഇവരെ മൂന്ന് ഗ്രൂപ്പുകളാക്കി തിരിച്ച് നോക്കൗട്ട് മത്സരങ്ങളിലൂടെ യോഗ്യരായ മൂന്ന് ടീമുകളെ കണ്ടെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.