ലിസ്ബൺ: മാഞ്ചസ്റ്റർ സിറ്റി-ബയേൺ മ്യൂണിക് സൂപ്പർ സെമിപോരാട്ടം സ്വപ്നം കണ്ടവർക്ക് തീർത്തും തെറ്റി. പെപ്പ് ഗ്വാർഡിയോളയുടെ ഇംഗ്ലീഷ് തന്ത്രങ്ങളൊന്നും ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ഫലം കണ്ടില്ല. നിർണായക മത്സരത്തിൽ കരുത്തരായ മാഞ്ചസ്റ്റർ സിറ്റിയെ 3-1ന് തകർത്ത് ലിസ്ബണിൽ ഫ്രഞ്ച് ക്ലബ് ഒളിമ്പിക് ലിയോണിെൻറ ജൈത്രയാത്ര.
ആൻറണി ലോപസിെൻറ ചോരാത്ത കൈകൾ ഇത്തവണയും തുണച്ചപ്പോൾ ലിയോൺ രചിച്ചത് പുതിയ ചരിത്രമാണ്. വാശിയേറിയ പോരാട്ടത്തിൽ സിറ്റിയെ തീർത്തും നിഷ്പ്രഭമാക്കിയായിരുന്നു ഫ്രഞ്ച് ടീമിെൻറ കുതിപ്പ്.
24ാം മിനിറ്റിൽ മാക്സ്വെൽ കോരൻറ്, 79, 87 മിനിറ്റുകളിൽ പകരക്കാരനായി എത്തിയ മൂസാ ഡെംബലെ എന്നിവരാണ് സിറ്റിയുടെ യൂറോപ്പ്യൻ പ്രതീക്ഷ തല്ലിത്തകർത്തത്.
സിറ്റിയുടെ ഏക ഗോൾ നേടിയ കെവിൻ ഡിബ്രൂയിനാണ്(69). ബാഴ്സയെ 8-2ന് തോൽപിച്ച ബയേൺ മ്യൂണിക്കാണ് സെമിയിൽ ലിയോണിെൻറ എതിരാളികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.