ഏറ്റവും മികച്ച ഗോളിന് ഫിഫ നൽകുന്ന പുഷ്കാസ് അവാർഡിൽ മുൻ ബാഴ്സലോണ താരം ലൂയിസ് സുവാരസും ടോട്ടൻഹാമിൻെറ ഹോങ് മിൻ സണ്ണും. കഴിഞ്ഞ വർഷം ഇരുതാരങ്ങളും ഡിസംബർ ഏഴിന് നേടിയ ഗോളാണ് ഫിഫ പുഷ്കാസ് അവാർഡിന് പരിഗണിച്ചത്.
ബേൺലിക്കെതിരെയാണ് സൺ ഫുട്ബാൾ ആരാധകരെ ഞെട്ടിപ്പിച്ച് ബോക്സ് ടു ബോക്സ് സോളോ ഗോൾ നേടിയത്. മല്ലോർസക്കെതിരെ ബാഴ്സക്കായി സുവാരസ് നേടിയ ബാക്ക് ഹീൽ ഗോളാണ് പട്ടികയിൽ ഫേവറിറ്റായ മറ്റൊരു ഗോൾ.
പുരുഷ- വനിത താരങ്ങൾ ഒന്നിച്ചാണ് ഈ ഇനത്തിൽ മത്സരിക്കുന്നത്. ഹാഫ് ലൈനിൽ നിന്നുള്ള മിന്നും ഗോളുകൾ വനിത താരങ്ങളിൽ നിന്നുണ്ട്.
ബൈസികിൾ കിക്കിലൂടെ ഗോൾ നേടിയ ഫ്ലെമിംഗോയുടെ ജോർജിയൻ ഡി അറസ്കേറ്റ, സൗത്ത് ആഫ്രിക്കൻ ലീഗിൽ നിന്ന് ലോംഫോ കേക്ക്ന, മാഞ്ചസ്റ്റർ സിറ്റി വനിത ടീമിനായി കരോലിൻ വേയ്ർ നേടിയ ഗോൾ എന്നിവയെല്ലാം പട്ടികയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.