ജയിച്ചിട്ടും കിരീടം വീണ് പി.എസ്.ജി; ലീഗ് വണ്ണിൽ ഇനി ലിലെ വാഴുംകാലം

പാരിസ്: അവസാന മത്സരം ജയിച്ചാൽ എല്ലാം ശരിയാകുമായിരുന്നുവെങ്കിൽ ഞായറാഴ്ച ലിഗ് വൺ കിരീടം പി.എസ്.ജി ഷെൽഫിൽ തന്നെ വിശ്രമിച്ചേനെ. പക്ഷേ, മറ്റൊരു മൈതാനത്ത് ലിലെ പണിപ്പെട്ട് ജയവുമായി മടങ്ങുേമ്പാൾ കൂടെ അവർ കപ്പും കരുതിയിരുന്നു. അതും നീണ്ട ഒമ്പതു വർഷത്തെ ഇടവേളക്കു ശേഷം.

ഒന്നും രണ്ടും സ്ഥാനത്ത് ഒരു പോയിൻറ് വ്യത്യാസം നിലനിർത്തി പോന്ന പി.എസ്.ജി, ലിലെ ടീമുകൾക്ക് നിർണായകമായിരുന്നു ഞായറാഴ്ചത്തെ കലാശക്കൊട്ട്. മുന്നിലുള്ള ലിലെക്ക് ജയം മാത്രം മതിയായിരുന്നു. പി.എസ്.ജിക്കാകട്ടെ ജയിക്കുന്നതിനൊപ്പം ലിലെ ജയിക്കാതിരിക്കുകയും വേണം. അതുപക്ഷേ, സംഭവിച്ചില്ല. എയ്ഞ്ചേഴ്സിനെതിരെ 2-1ന് ജയിച്ച ലിലെ 2011നു ശേഷം ആദ്യമായി കപ്പിൽ മുത്തമിട്ടു.

നെയ്മറും എംബാപ്പെയും നയിച്ച താരനിരയുടെ കരുത്തിൽ ഏകപക്ഷീയമായ രണ്ടു ഗോളിനായിരുന്നു പി.എസ്.ജി ജയം. നേരത്തെ ചാമ്പ്യൻസ് ലീഗിൽനിന്ന് പുറത്തായ ആഘാതം തീരുംമുമ്പ് ലീഗ് വൺ കിരീടം കൂടി കൈയിൽനിന്ന് വഴുതുേമ്പാൾ ടീമിൽ പൊട്ടിത്തെറിക്ക് സാധ്യത കാണുന്നവരേറെ. ലീഗ് വണ്ണിൽ മൊണാക്കൊ, ലിയോൺ ടീമുകളാണ് ചാമ്പ്യൻസ് ലീഗ് േയാഗ്യത ഉറപ്പാക്കി മൂന്നും നാലും സ്ഥാനത്തെത്തിയത്.

Tags:    
News Summary - Lille claimed a narrow away victory at Angers to finish one point ahead of Paris St-Germain and clinch their fourth Ligue 1 title

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.