മറഡോണ സമ്മാനമായി നൽകിയ ബൂട്ടും ജഴ്സിയും

മറഡോണയുടെ ആ ശബ്ദം ഇപ്പോഴുമുണ്ട് കുഞ്ഞീരുമ്മയുടെ കാതുകളിൽ

താനൂർ: മറഡോണയുടെ ശബ്ദം ഒഴൂരിലെ നെല്ലിശ്ശേരി സുലൈമാെൻറ ഉമ്മ കുഞ്ഞീരുമ്മയുടെ കാതുകളിൽ ഇപ്പോഴുമുണ്ട്. മകനുമായി ഏറെ അടുപ്പമുള്ള അദ്ദേഹത്തിെൻറ മരണവാർത്ത അവരെയും വേദനിപ്പിച്ചു.

അസുഖബാധിതയായി കിടന്നപ്പോഴാണ് വിഡിയോ ചാറ്റ് വഴി സാക്ഷാൽ മറഡോണ വിളിച്ച് സമാധാനിപ്പിച്ചത്. ഓര്‍മയില്‍ ഇന്നും കുസൃതിയുള്ള മുഖവും ശബ്ദവുമുണ്ടെന്ന് കുഞ്ഞീരുമ്മ പറയുന്നു. മൂന്നുവർഷം മുമ്പായിരുന്നു അപൂർവ കൂടിക്കാഴ്ച.

കുഞ്ഞീരുമ്മ

ഇനിയൊരിക്കലും ആ മുഖം കാണില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ ഈ ഉമ്മയുടെ ഉള്ള് വിങ്ങുന്നുണ്ട്. ദുബൈയിൽ അല്‍വാസല്‍ ക്ലബില്‍ ജോലിെചയ്യുന്ന മകൻ സുലൈമാൻ അവിചാരിതമായാണ് മറഡോണയുടെ സഹായിയായത്. പിന്നീട് അടുത്ത സഹചാരിയായി മാറുകയായിരുന്നു.

മറഡോണ സമ്മാനമായി നല്‍കിയ രണ്ടുജോഡി ബൂട്ടും രണ്ടു ജഴ്‌സിയും ഫുട്‌ബാളും കുടുംബം നിധിപോലെ കാത്തുസൂക്ഷിക്കുന്നുണ്ട്. അദ്ദേഹം ഉപയോഗിച്ച ഒരു ജോഡി ബൂട്ടും ഇവരുടെ പക്കലുണ്ട്. മറഡോണയ്‌ക്കൊപ്പംനിന്ന് മകൻ എടുത്ത ഫോട്ടോയും നിധിപോലെ കുടുംബം സൂക്ഷിക്കുന്നു. 

Tags:    
News Summary - kunjeerumma still remember maradona's voice

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.