ലണ്ടൻ: ലോകകപ്പ് യോഗ്യത റൗണ്ടിലെ അവസാന മത്സരത്തിൽ യൂറോ കപ്പിെല ഫൈനലിസ്റ്റുകളായ ഇംഗ്ലണ്ടിന് കിട്ടിയത് സാൻ മറീനോയെയാണ്. ഫിഫ റാങ്കിങ്ങിൽ തങ്ങളേക്കൊൾ 200ലധികം സ്ഥാനം പിന്നിലായ ആ ഇത്തിരിക്കുഞ്ഞന്മാരോട് ഇംഗ്ലണ്ട് ഒരു ദയയും കാണിച്ചില്ല. പത്തു ഗോളുകൾ അടിച്ചുകൂട്ടി ഇംഗ്ലീഷ് പട ഖത്തർ ലോകകപ്പിനുള്ള ടിക്കറ്റ് എടുത്തു. ഒരു ഗോൾ പോലും തിരിച്ചടിക്കാനാവാതെ സാൻ മറിനോ തോൽവി സമ്മതിക്കുകയും ചെയ്തു.
ഗ്രൂപ്പ് ഐയില്‍ നിന്നാണ് ഇംഗ്ലണ്ട് ഖത്തിറിലേക്ക് നേരിട്ട് യോഗ്യത നേടിയത്. 27, 31, 39, 42 എതിർ വലകുലുക്കി നാലു ഗോളുകളുമായി ഹാരി കെയ്നിന്‍റെ തകർപ്പൻ പ്രകടനത്തിലാണ് ഇംഗ്ലണ്ടിന്‍റെ വമ്പൻ ജയം. ഇവയില്‍ രണ്ടെണ്ണം പെനാല്‍റ്റിയില്‍ നിന്നായിരുന്നു. കളി തുടങ്ങി ആറാം മിനിറ്റിൽ തന്നെ ഗോൾ നേടി ഹാരി മഗ്വെയറാണ് 'ഗോൾ പടക്കത്തിന്' തിരിെകാളുത്തിയത്. പിന്നാലെ, ഹാരികെയ്നും മറ്റുള്ളവരും അത് ഏറ്റെടുത്തു. എമിൽ സ്മിത്ത് റോവ്(58), ടിറോൺ മിങ്സ്(69), ടാമി അബ്രഹാം(78), ബുകായോ സാക(79) എന്നിവരാണ് മറ്റുഗോളുകൾ നേടിയത്. ഒന്ന് സെൽഫ് ഗോളായിരുന്നു.
ആദ്യമായാണ് ഇംഗ്ലണ്ട് ഒരു മത്സരത്തില്‍ പത്ത് ഗോളുകള്‍ നേടുന്നത്. 68-ാം മിനിറ്റില്‍ സാന്‍ മറീനോ താരം ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോയതും വൻ തോൽവിക്ക് കാരണമായി. പത്തു മത്സരങ്ങളില്‍ ഒരു തോല്‍വി പോലുമില്ലാതെ 26 പോയന്‍റുമായി ഗ്രൂപ്പ് ജേതാക്കളായാണ് ഇംഗ്ലണ്ട് ലോകകപ്പ് യോഗ്യത നേടിയത്.
Also read
ലോകകപ്പ് യോഗ്യത റൗണ്ട്: അർജൻറീന x ബ്രസീൽ പോരാട്ടം പുലർച്ചെ
സാൻ യുവാൻ (അർജൻറീന): ലോക ഫുട്ബാളിലെ കണ്ണഞ്ചും പോരാട്ടങ്ങളിലൊന്നായ അർജൻറീന x ബ്രസീൽ പോരാട്ടം വീണ്ടും. ബുധനാഴ്ച ഇന്ത്യൻ സമയം പുലർച്ച അഞ്ചു മണിക്കാണ് ലോകകപ്പ് യോഗ്യത റൗണ്ടിെൻറ ദക്ഷിണ അമേരിക്കൻ റൗണ്ടിൽ വമ്പൻ ടീമുകൾ ഏറ്റുമുട്ടുക. അർജൻറീനയുടെ മൈതാനത്താണ് അങ്കം.
നേരത്തേ, ബ്രസീലിെൻറ മൈതാനത്ത് നടന്ന ഇരുടീമുകളും തമ്മിലെ പോരാട്ടം കോവിഡ് പ്രോട്ടോകോൾ ലംഘനം മൂലം തടസ്സപ്പെട്ടിരുന്നു. ഈ കളി എന്ന് നടക്കുമെന്ന് തീരുമാനിച്ചിട്ടില്ല. ബ്രസീൽ ഖത്തർ ലോകകപ്പിലേക്ക് യോഗ്യതയുറപ്പിച്ചുകഴിഞ്ഞു. രണ്ടാമതുള്ള അർജൻറീനയും യോഗ്യതയുടെ അടുത്താണ്.
ബുധനാഴ്ച മറ്റു കളികളിൽ ബൊളീവിയ ഉറുഗ്വായിയെയും വെനിസ്വേല പെറുവിനെയും കൊളംബിയ പരഗ്വേയെയും ചിലി എക്വഡോറിനെയും നേരിടും. നാലു ടീമുകളാണ് ദക്ഷിണ അമേരിക്കയിൽനിന്ന് നേരിട്ട് യോഗ്യത നേടുക. അഞ്ചാം ടീമിന് പ്ലേഓഫ് കളിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.