കൊളോൺ (ജർമനി): ലോകകപ്പ് യോഗ്യത യൂറോപ്യൻ റൗണ്ടിൽ തോൽവിയോടെ തുടങ്ങിയ ജർമനിക്ക് രണ്ടാം മത്സരത്തിൽ ജയം. വടക്കൻ അയർലൻഡിനെ 3-1നാണ് മുൻ ചാമ്പ്യന്മാർ തോൽപിച്ചത്. ആദ്യ കളിയിൽ അപ്രതീക്ഷിത തോൽവി വഴങ്ങിയ ഞെട്ടലിൽ കളത്തിലിറങ്ങിയ ജർമനി ആദ്യ പകുതിയിൽ 1-1 എന്ന നിലയിൽ സമനില ഭീതിയിലായിരുന്നുവെങ്കിലും, രണ്ടാം പകുതിയിൽ മൂന്ന് മിനിറ്റിനുള്ളിൽ നേടിയ രണ്ട് ഗോളുമായി അയർലൻഡിനെ വീഴ്ത്തി. സെർജി നാബ്രി (7), നദീം അമിരി (69), േഫ്ലാറിയാൻ വിറ്റ്സ് (72) എന്നിവരുടെ വകയായിരുന്നു ഗോളുകൾ
അതേസമയം, മറ്റു മത്സരങ്ങളിൽ തുർക്കിയയെ സ്പെയിനും കസാഖ്സ്താനെ ബെൽജിയവും മറുപടിയില്ലാത്ത ആറുവീതം ഗോളുകൾക്ക് തകർത്തു. ഗ്രൂപ് ‘എ’യിൽ വടക്കൻ അയർലൻഡിനെതിരെ ജർമനിക്കായി സെർജ് നാബ്രി (7), നദീം അമീരി (69), ഫ്ലോറിയൻ വിർട്സ് (72) എന്നിവർ സ്കോർ ചെയ്തു. 34ാം മിനിറ്റിൽ ഇസാക് പ്രൈസിലൂടെയായിരുന്നു ഐറിഷ് സംഘത്തിന്റെ ആശ്വാസം.
ആദ്യ കളിയിൽ ജർമനിയെ സ്ലോവാക്യ മറിച്ചിട്ടിരുന്നു. മൈക്കൽ മെറിനോയുടെ (22, 45+1, 57) ഹാട്രിക്കാണ് തുർക്കിയക്കെതിരെ ഗ്രൂപ് ‘ഇ’യിൽ സ്പെയിനിന് വൻ ജയം സമ്മാനിച്ചത്. പെഡ്രി (6, 62) ഇരട്ട ഗോൾ നേടിയപ്പോൾ ഫെറാൻ ടോറസും (53) സ്കോർ ചെയ്തു. ഗ്രൂപ് ‘ജെ’യിൽ കസാഖിനെതിരെ ബെൽജിയം നിരയിൽ കെവിൻ ഡിബ്രൂയിനും (42, 84), ജെറെമി ഡോകുവും (44) രണ്ടുവീതം ഗോളുകൾ കുറിച്ചു. നികോളാസ് റാസ്കിനും (51) തോമസ് മ്യൂനിയറുമായിരുന്നു (87) മറ്റു സ്കോറർമാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.