ഇഞ്ചുറി ടൈമിൽ ജയം എത്തിപ്പിടിച്ച് ലിവർപൂൾ

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ സമനില മുനമ്പിൽ ജയം പിടിച്ച് ലിവർപൂൾ. ബേൺലിയുടെ മൈതാനത്ത് നടന്ന കളിയിൽ ഇൻജുറി ടൈമിന്റെ മൂന്നാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് മുഹമ്മദ് സലാഹാണ് വിജയ ശിൽപിയായത്. 

ബോക്‌സിനുള്ളിൽ വെച്ച്, ലിവർപൂളിന്റെ ഫ്ലോറിയൻ വിർട്സിനെ ഫൗൾ ചെയ്തതിന് റഫറി മൈക്കൽ ഒലിവർ പെനാൽറ്റി വിധിച്ചു. കിക്കെടുത്ത സലാഹ് ഡുബ്രാവ്കയെ കബളിപ്പിച്ച് പന്ത് വലയിലെത്തിച്ചു. 

84-ാം മിനിറ്റിൽ ഫ്ലോറിയൻ വിർട്സിനെ ഫൗൾ ചെയ്തതിന് ബർൺലിയുടെ ലെസ്ലി ഉഗുചുക്വു രണ്ടാമത്തെ മഞ്ഞ കാർഡ് കണ്ട് പുറത്തായി. ഇതോടെ ബർൺലി 10 പേരായാണ് ബേൺലി കളിച്ചത്. 

നാല് മത്സരങ്ങളും ജയിച്ച് 12 പോയന്റുമായി ഒന്നാംസ്ഥാനം തിരിച്ചുപിടിച്ചിട്ടുണ്ട് ചെമ്പട. അതേസമയം, ചെൽസി-ബ്രെന്റ്ഫോർഡ് മത്സരം 2-2ൽ കലാശിച്ചു. കോൾ പാമർ (61), മോയിസെസ് കൈസെഡോ (85) എന്നിവരാണ് ചെൽസിക്കായി വലകുലുക്കിയത്. കെവിന്‍ ഷേഡ് (35), ഫാബിയോ കാർവാലോ (90+3) എന്നിവരാണ് ബ്രെന്‍റ്ഫോർഡിന്‍റെ സ്കോറർമാർ.


Tags:    
News Summary - English Premier League: Liverpool wins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.