ലണ്ടൻ: സീസണിൽ ഇതുവരെയും താളം കണ്ടെത്താനാവാത്ത മാഞ്ചസ്റ്റർ സിറ്റി ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ 'സമനില തെറ്റിയ' അവസ്ഥയിലാണ്. അഞ്ചു മത്സരങ്ങൾ പിന്നിടുേമ്പാൾ രണ്ടു മത്സരങ്ങൾ മാത്രം ജയിക്കാനായ സിറ്റി ഇനി എന്ത് അടവുനയം സ്വീകരിക്കുമെന്നാണ് ആലോചിക്കുന്നത്.
പ്രീമിയർ ലീഗിൽ അവസാനം കളിച്ച മത്സരത്തിൽ വെസ്റ്റ്ഹാമിനോട് മാഞ്ചസ്റ്റർ സിറ്റി 1-1ന് സമനിലയിൽ കുരുങ്ങി. ഇതോടെ പ്രീമിയർ ലീഗ് ഫേവറിറ്റുകൾ 12ാം സ്ഥാനത്താണ് നിലവിൽ. അഞ്ചു മത്സരങ്ങളിൽ രണ്ടു സമനിലയും ഒരു തോൽവിയും ഏറ്റുവാങ്ങേണ്ടി വന്ന സിറ്റിക്ക് ഏതായാലും ഈ സീസണിൽ തീർത്തും മോശം തുടക്കമാണ്.
വെസ്റ്റ്ഹാമിനെതിരെ 70 ശതമാനം പന്തും കൈവശപ്പെടുത്തിയിട്ടും സിറ്റിക്ക് ജയിക്കാനായില്ല. 18ാം മിനിറ്റിൽ തന്നെ ഗോൾ വഴങ്ങാനായിരുന്നു വിധി. മൈക്കൽ അേൻറാണിയോയാണ്(18) വെസ്റ്റ്ഹാമിനായി ഗോൾ നേടിയത്. എന്നാൽ, സിറ്റിക്ക് തിരിച്ചടിക്കാനായത് 51ാം മിനിറ്റിലാണ്. യുവ താരം ഫിൽഫോഡനാണ് സിറ്റിയുടെ മാനം കാത്തത്.
പന്തുമായി നിരവധി തവണ വെസ്റ്റ്ഹാമിെൻറ ഗോൾ മുഖത്ത് സിറ്റി വട്ടമിട്ട് പറന്നെങ്കിലും പിന്നീട് ലക്ഷ്യം കണ്ടില്ല. 14 തവണയാണ് എതിർ പോസ്റ്റിലേക്ക് മാഞ്ചസ്റ്റർ സിറ്റി താരങ്ങൾ ഷോട്ട് പായിച്ചത്.
പ്രീമിയർ ലീഗിലെ മറ്റൊരു മത്സത്തിൽ ആസ്റ്റൺ വില്ല, ലീഡ്സ് യുനൈറ്റഡിനെ 3-0ത്തിന് തോൽപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.