കളിയഴകിൽ ഇരുപാദങ്ങൾക്കും ഒരേമൂർച്ച; ബാഴ്സലോണയിൽ കരുത്താർജിച്ച് ഡെംബലെ

ബാഴ്സലോണ: ഫുട്ബാളിൽ ഇരുപാദങ്ങളും പ്രതിഭാസമ്പത്തിനാൽ ഒരേപോലെ അനുഗ്രഹിക്കപ്പെട്ട കളിക്കാർ വിരളമാണ്. യോഹാൻ ക്രൈഫിനെയും സിനദിൻ സിദാനെയും ആൽഫ്രഡോ ഡിസ്റ്റിഫാനെയെയും പോലെ കളിയഴകിൽ തങ്ങളുടെ ഇരുപാദങ്ങളെയും ഒരുപോലെ വിളക്കിച്ചേർത്ത് പേരെടുത്ത മഹാരഥന്മാർ എക്കാലവും വേറിട്ട ജനുസ്സായിരുന്നു. പന്തിനെ രണ്ടുകാലുകൾ കൊണ്ടും മെരുക്കുകയും ലക്ഷ്യത്തിേലക്ക് ഇടംവലം ഷോട്ടുകളുതിർക്കുകയും ചെയ്ത ആ താരഗണങ്ങളുടെ പിന്മുറക്കാരനായി വളർന്നുവരികയാണ് ബാഴ്സലോണയുടെ ഫ്രഞ്ചു മുന്നേറ്റതാരം ഉസ്മാൻ ഡെംബലെ.

ജർമൻ ക്ലബായ ബൊറൂസിയ ഡോർട്മുണ്ടിൽനിന്ന് 2017ൽ ബാഴ്സലോണയിലെത്തിയശേഷം ഡെംബെലെ ഇതുവരെ നേടിയത് 28 ഗോളുകൾ. ഇതിൽ 14 ഗോളുകൾ ഇടംകാലുകൊണ്ടും 14 എണ്ണം വലംകാലുകൊണ്ടുമായിരുന്നു.

കഴിഞ്ഞ ദിവസം റയൽ സൊസീഡാഡിനെതിരായ ലാ ലീഗ മത്സരത്തിന്‍റെ 66ാം മിനിറ്റിൽ വലംകാലൻ ഷോട്ടിലൂടെ ഡെംബലെ വല കുലുക്കിയിരുന്നു. എന്നാൽ, 'വാറി'ൽ കുരുങ്ങി ആ ഗോൾ നിഷേധിക്കപ്പെട്ടു. എന്നാൽ, അഞ്ചുമിനിറ്റിനുശേഷം 23കാരൻ ഇടംകാലുകൊണ്ട് നിലംപറ്റെ ഗോളിലേക്ക് ഷോട്ടുതിർത്തു. ആ മത്സരത്തിൽ ബാഴ്സ ജയിച്ചത് 6-1ന്.

റൊണാൾഡ് കൂമാൻ പരിശീലകനായി എത്തിയശേഷം ബാഴ്സലോണയിൽ നിർണായകസാന്നിധ്യമായി മാറുകയാണ് ഡെംബലെ. ലൂയി സുവാരസ് ക്ലബ് വിട്ടശേഷം കൂമാന്‍റെ ഗെയിംപ്ലാനിൽ താരത്തിന് ഏറെ പ്രാധാന്യമുണ്ട്. മൂന്നു വർഷത്തിനിടെ ഇതാദ്യമായി ഫ്രഞ്ച് കോച്ച് ദിദിയെർ ദെഷാംപ്സ് ഡെംബലെയെ ദേശീയ ടീമിൽ ഉൾപെടുത്തി.

Tags:    
News Summary - Ousmane Dembele Unique In The World Of Football

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.