സൂറിച്: തലക്ക് പരിക്കേറ്റ് വീഴുന്ന കളിക്കാർക്ക് അടിയന്തര ചികിത്സ ഉറപ്പാക്കാനും ടീം ഡോക്ടർമാർക്ക് വിവരം കൈമാറാനുമായി 'കൺകഷൻ സ്പോേട്ടഴ്സി'െന അവതരിപ്പിച്ചുകൊണ്ട് ഫിഫ. 2022 ലോകകപ്പ് ഫുട്ബാളിൽ ടീമുകളുടെ ഡഗ് ഒൗട്ടിന് പുറത്തായി കളി സൂക്ഷ്മായി നിരീക്ഷിക്കുന്ന വിദഗ്ധ മെഡിക്കൽ ടീമായിരിക്കും കൺകഷൻ സ്പോേട്ടഴ്സ്.
തലക്കേൽക്കുന്ന പരിക്കുകൾ ഏറ്റവും വേഗത്തിൽ തിരിച്ചറിഞ്ഞ് ചികിത്സ ലഭ്യമാക്കുകയാവും വിഡിയോ റിേപ്ലകളുടെകൂടി സഹായത്തോടെ പ്രവർത്തിക്കുന്ന ഇൗ ടീം. ബന്ധപ്പെട്ട ടീം ഡോക്ടർമാർക്ക് പരിക്കിെൻറ ഗൗരവം ബോധ്യപ്പെടുത്തലും ആവശ്യമെങ്കിൽ കൺകഷൻ സബ്സ്റ്റിറ്റ്യൂഷന് നിർദേശിക്കലുമെല്ലാം ഡഗ്ഒൗട്ടിനരികിലെ ഇൗ ടീമിെൻറ ഉത്തരവാദിത്തമാവും.
ഫിഫയുടെ പുതിയ മെഡിക്കൽ ഡയറക്ടറായ ആൻഡ്ര്യൂ മാസിയാണ് ഇക്കാര്യം വിശദമാക്കിയത്. അമേരിക്കയിലെ നാഷനൽ ഫുട്ബാൾ ലീഗിൽ 2012 മുതലും റഗ്ബി യൂനിയനിൽ 2018 മുതൽ കൺകഷൻ സ്േപാേട്ടഴ്സുണ്ട്.
തലക്ക് ഗുരുതരമായി പരിക്കേൽക്കുന്ന താരത്തെ പിൻവലിച്ച് പകരക്കാരനെ ഇറക്കാൻ അനുവദിക്കുന്ന 'കൺകഷൻ സബ്സ്റ്റിറ്റ്യൂട്ടിന്' ഫിഫ കഴിഞ്ഞ ഡിസംബറിൽ അനുമതി നൽകിയിരുന്നു. കഴിഞ്ഞ ക്ലബ് ലോകകപ്പിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുകയും ചെയ്തു. ഒരു ടീം അനുവദനീയമായ സബ്സ്റ്റിറ്റ്യൂഷൻ പൂർത്തിയാക്കിയശേഷം, ഏതെങ്കിലും കളിക്കാരന് തലക്ക് ഗുരുതര പരിക്കേറ്റാൽ പകരക്കാരനെ ഇറക്കാൻ അനുവദിക്കുന്നതാണ് കൺകഷൻ സബ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.