റോം: ഒരു മുൻനിര കിരീടത്തിനായി 51 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് ഇറ്റാലിയൻ കപ്പിൽ ബൊളോണ ചാമ്പ്യന്മാർ. കലാശപ്പോരിൽ എ.സി മിലാനെ എതിരില്ലാത്ത ഒരു ഗോളിന് കടന്നാണ് ടീം ചരിത്രം കുറിച്ചത്.
പരിക്കു മാറി ടീമിൽ തിരിച്ചെത്തിയ ഡാൻ എൻഡോയെ ആയിരുന്നു സ്കോറർ. കോച്ച് വിൻസെൻസോ ഇറ്റാലിയാനോക്കും ഇത് ദീർഘമായ കാത്തിരിപ്പിനുശേഷം ആദ്യ കിരീടമാണ്. തുടർച്ചയായ രണ്ടുതവണ യൂറോപ കോൺഫറൻസ് ലീഗ് ഫൈനലിലെത്തിയതാണ് ടീമിന്റെയും കോച്ചിന്റെയും സമീപകാലത്തെ മികച്ച പ്രകടനം.
കിരീടധാരണത്തോടെ ബൊളോണ അടുത്ത സീസൺ യൂറോപ ലീഗിൽ ഇടമുറപ്പിച്ചു. എ.സി മിലാനാകട്ടെ, യൂറോപ്യൻ അങ്കങ്ങളിൽനിന്ന് പുറത്താകലിനടുത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.