മഡ്രിഡ്: എഫ്.സി ബാഴ്സലോണ മുൻ പ്രസിഡൻറ് ജോസഫ് മരിയ ബാർതൊമ്യൂ അറസ്റ്റിൽ.ബാഴ്സലോണ പ്രസിഡൻറ് ആയിരിക്കെ പ്രൈവറ്റ് പി.ആർ കമ്പനിയെ ഉപയോഗിച്ച് താരങ്ങൾക്കെതിരെ നടത്തിയ നിയമവിരുദ്ധ പ്രവർത്തനങ്ങളിലാണ് ബാർതൊമ്യൂവെ അറസ്റ്റ് ചെയ്തത്.
കാറ്റലൻ പൊലീസ് തിങ്കളാഴ്ച വീട്ടിൽ വെച്ചാണ് അറസ്റ്റ് ചെയ്തത്. 'ബാഴ്സ ഗേറ്റ്' എന്ന പേരിൽ അറിയപ്പെടുന്ന വിവാദ കേസിൽ തിങ്കളാഴ്ച രാവിലെ ബാഴ്സലോണയുടെ ഓഫിസും പൊലീസ് അന്വേഷണത്തിന്റെ ഭാഗമായി റെയ്ഡ് ചെയ്തിരുന്നു. അഴിമതിക്കേസിൽ ക്ലബിന്റെ അഡിമിന്സ്ട്രഷൻ വിഭാഗത്തിലെ നാലു പേരെയും അറസ്റ്റ് ചെയ്തായും സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ബാർതൊമ്യൂ നേതൃത്വം നൽകുന്ന ബാഴ്സ ബോർഡിന്റെ പ്രീതി വർധിപ്പിക്കുകയും ഒപ്പം ബാഴ്സലോണയുടെ മുൻനിര താരങ്ങളായ മെസ്സി, പിക്വെ എന്നിവർെക്കതിരെ സാമൂഹിക മാധ്യമങ്ങൾ വഴി മോശം വാർത്തകൾ പ്രചരിപ്പിച്ച് അവരുടെ ജനപ്രീതി കുറക്കുകയും ചെയ്യാനാണ് പി.ആർ ഏജൻസിയുടെ സഹായം തേടിയത്. വിവാദത്തിനു പിന്നാലെ, ബാർതൊമ്യൂവിനെ ക്ലബ് പുറത്താക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.