യു.എ.ഇക്കെതിരെ വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ഒമാൻ താരങ്ങൾ
മസ്കത്ത്: ലോകകപ്പ് ട്വന്റി20 യോഗ്യത സൂപ്പർ സിക്സ് റൗണ്ടിൽ വിജയം തുടർന്ന് ഒമാൻ. ആമിറാത്തിലെ ഒമാൻ ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ടിൽ നടന്ന രണ്ടാം മത്സരത്തിൽ യു.എ.ഇയെ അഞ്ച് വിക്കറ്റിനാണ് റെഡ്വാരിയേഴ്സ് തോൽപ്പിച്ചത്.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത യു.എ.ഇ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 112 റൺസാണെടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ആതിഥേയർ രണ്ട് പന്തുകൾ ശേഷിക്കെ വിജയം കാണുകയായിരുന്നു.
ക്യാപ്റ്റൻ ജതീന്ദർ സിങ് (23 പന്തിൽ 33 റൺസ്), നദീം ഖാൻ (16 പന്തിൽ 30 റൺസ്) എന്നിവരുടെ മികച്ച ബാറ്റിങ് മികവിലാണ് വിജയം സ്വന്തമാക്കിയത്.
35 പന്തിൽനിന്ന് 22 റൺസെടുത്ത മുഹമ്മദ് വസീം, 18 പന്തിൽ 19 റൺസെടുത്ത ഹർശിത് ഖൗശിക്, 12 പന്തിൽ നിന്ന് 18 റൺസെടുത്ത സാഹിദ് അലി എന്നിവരുടെ ഭേദപ്പെട്ട പ്രകടനമാണ് യു.എ.ഇക്ക് പൊരുതാവുന്ന സ്കോർ സമ്മാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.