മൊഹാലി: സയ്യിദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റ് ടൂർണമെൻറിൽ കേരളം ഉജ്ജ്വല വിജയത്തോടെ പ്രീ ക്വാർട്ടറിൽ പ്രവേശിച്ചു. ഗ്രൂപ് സിയിലെ അവസാന മത്സരത്തിൽ മേഘാലയയെ അഞ്ച് വിക്കറ്റിനാണ് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത മേഘാലയക്ക് 20 ഓവറിൽ എട്ട് വിക്കറ്റിന് 100 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ.
വൈശാഖ് ചന്ദ്രനും സുദേഷൻ മിഥുനും രണ്ട് വീതം വിക്കറ്റെടുത്തു. മറുപടിയിൽ കേരളം 12.2 ഓവറിൽ ലക്ഷ്യം കണ്ടു. ഓപണർ വിഷ്ണു വിനോദ് 12 പന്തിൽ 27ഉം സചിൻ ബേബി 24 പന്തിൽ 28ഉം റൺസെടുത്തു. ഗ്രൂപ് സിയിൽ 24 പോയന്റോടെ കർണാടക ഒന്നാം സ്ഥാനക്കാരായി നേരിട്ട് ക്വാർട്ടർ ഫൈനലിൽ കടന്നു. കേരളത്തിനും ഹരിയാനക്കും 20 പോയന്റ് വീതമാണുള്ളത്. റൺറേറ്റ് അടിസ്ഥാനത്തിലാണ് കേരളം രണ്ടാം സ്ഥാനക്കാരായത്.
ആദ്യ അഞ്ച് ടീമിന് നേരിട്ട് ക്വാർട്ടർ പ്രവേശനമുണ്ട്. തുടർന്ന് വരുന്ന ആറ് ടീമുകൾ ക്വാർട്ടറിലെ അവശേഷിക്കുന്ന മൂന്ന് ബെർത്തിനായി ഏറ്റുമുട്ടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.