ജയം; ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പര സ്വന്തമാക്കി ഇന്ത്യ എ ടീം

മുംബൈ: അഞ്ചു വിക്കറ്റെടുത്ത് കളംനിറഞ്ഞ സൗരഭ് കുമാറിനെ കൂട്ടുപിടിച്ച് ന്യൂസിലൻഡ് എ ടീമിനെതിരെ 113 റൺസ് ജയവും പരമ്പരയും സ്വന്തമാക്കി ഇന്ത്യ. അവസാന ദിനം 416 റൺസ് എന്ന കൂറ്റൻ ലക്ഷ്യം അടിച്ചെടുക്കുക ദുഷ്കരമായിരുന്നെങ്കിലും പതിയെ ബാറ്റുവീശി സമനില പിടിക്കാമെന്നായിരുന്നു ന്യൂസിലൻഡ് കണക്കുകൂട്ടൽ. ഇത് സാധ്യമാണെന്നു തോന്നിച്ച ഘട്ടത്തിലാണ് സന്ദർശകരെ സൗരഭും കൂട്ടരും ചേർന്ന് 302 റൺസിന് മടക്കിയത്. 27.2 ഓവറിൽ 103 റൺസ് വിട്ടുനൽകിയായിരുന്നു സൗരഭിന്റെ വിക്കറ്റ് വേട്ട.

ബാറ്റുകൊണ്ട് പരാജയമായെങ്കിലും രണ്ടു വിക്കറ്റുവീഴ്ത്തി സർഫറാസ് ഖാൻ ഇന്ത്യൻ ബൗളിങ്ങിൽ സൗരഭിനൊപ്പം നിന്നു. സെഞ്ച്വറിയുമായി കിവി പ്രതീക്ഷകളെ ഉയരങ്ങളിൽ നിർത്തിയ ജോ കാർട്ടറിനൊപ്പം (111) മാർക് ചാപ്മാൻ ക്രീസിൽ നിറഞ്ഞുനിന്ന ഘട്ടത്തിലായിരുന്നു സന്ദർശകർ പ്രതീക്ഷ വെച്ചത്. എന്നാൽ, സർഫറാസ് ചാപ്മാനെ മടക്കി.

Tags:    
News Summary - Saurabh Kumar takes five wickets; India A clinch 'Test series' with 113-run win

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.