കോവിഡ് കാലത്ത് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി മനുഷ്യ സ്നേഹത്തിെൻറ ഉത്തമ മാതൃകയുമായി മുന്നേറുകയാണ്. ഭാര്യ അനുഷ്ക ശർമക്കൊപ്പം ധനസമാഹരണം ആരംഭിച്ച കോഹ്‌ലി നിരവധി പേർക്കാണ് താങ്ങായത്. ഇതിെൻറ അവാസനത്തെ ഉദാഹരണമാണ് മുൻ ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം കെ.എസ്. ശ്രവന്തി നായിഡുവിെൻറ അമ്മയുടെ കോവിഡ് ചികിത്സക്കായി 6.77 ലക്ഷം രൂപ നൽകിയത്.
അതിദയനീയമായ അവസ്ഥയിലൂടെ കടന്നുപോകുന്ന ശ്രവന്തി ബി.സി.സി.ഐയോടും ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷനോടും സഹായം അഭ്യർത്ഥിച്ചിരുന്നു. കോവിഡ് ബാധിച്ച മാതാപിതാക്കളുടെ ചികിത്സക്കായി മുൻ താരം ഇതിനകം തന്നെ 16 ലക്ഷം രൂപയാണ് ചെലവഴിച്ചത്. അമ്മ ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്. അച്ഛൻ ഐ.സി.യുവിലും. ഇതറിഞ്ഞതോടെയാണ് കോഹ്‌ലി സഹായവുമായി എത്തിയത്.
'അദ്ദേഹത്തിെൻറ സ്വതസിദ്ധമായ പ്രതികരണത്തിൽ ഞാൻ അത്ഭുതപ്പെട്ടു. മികച്ച ക്രിക്കറ്റ് കളിക്കാരനിൽനിന്നുള്ള ഒരു മികച്ച പ്രതികരണമായിരുന്നുവത്. കോഹ്‌ലിക്കൊപ്പം വിഷയം ഏറ്റെടുത്ത ഇന്ത്യൻ ഫീൽഡിംഗ് കോച്ച് ആർ. ശ്രീധറിനും നന്ദി' ^ശ്രവന്തി പറഞ്ഞു.
മഹാമാരിയെ നേരിടാനുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്കായി നേരത്തെ രണ്ടു കോടി രൂപ താര ദമ്പതികൾ സംഭാവന നൽകിയിരുന്നു. കോഹ്‌ലിയെ കൂടാതെ മറ്റ് ക്രിക്കറ്റ് താരങ്ങളായ ഹനുമ വിഹാരി, സുരേഷ് റെയ്‌ന എന്നിവരും കോവിഡിനെതിരായ പോരാട്ടത്തിൽ മികച്ച പിന്തുണയാണ് നൽകുന്നത്.
34കാരിയായ ശ്രവന്തി നാല് ഏകദിനവും ഒരു ടെസ്റ്റും ഇന്ത്യക്കായി കളിച്ചു. 2014ലെ വേൾഡ് കപ്പ് ട്വൻറി20 അരങ്ങേറ്റത്തിൽ ഒമ്പത് റൺസിന് നാല് വിക്കറ്റെടുത്ത് റെക്കോർഡും സ്വന്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.