ന്യൂഡൽഹി: കർഷകരും കേന്ദ്ര സർക്കാറും തമ്മിലുള്ള സംഘർഷം തുടരവേ വിഷയത്തിൽ മധ്യമ നിലപാട് സ്വീകരിച്ച ക്രിക്കറ്റ് താരങ്ങളെ രൂക്ഷമായി വിമർശിച്ച് ബോളിവുഡ് താരം കങ്കണ റണാവത്ത്. ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയും ഉപനായകൻ രോഹിത് ശർമയും കർഷകർ രാജ്യത്തിന്‍റെ അവിഭാജ്യ ഘടകമാണെന്നും പ്രശ്നം പരിഹരിക്കണമെന്നും 'ഇന്ത്യ ടുഗെദർ' കാമ്പയിനിൽ പങ്കുവെച്ച ട്വീറ്റിൽ പറഞ്ഞിരുന്നു. ഇതാണ് കങ്കണയെ ചൊടിപ്പിച്ചത്.
''ഈ ക്രിക്കറ്റ് താരങ്ങളെല്ലാം എന്താണ് 'ധോബി കാ കുത്താ നാ ഗർ കാ നാ ഗഠ്കാ' എന്ന പോലെ പെരുമാറുന്നത്. സ്വന്തം നന്മക്കായുള്ള വിപ്ലവകരമായ നിയമങ്ങളെ കർഷകർ എന്തിന് എതിർക്കണം?. പ്രശ്നങ്ങളുണ്ടാക്കുന്നത് തീവ്രവാദികളാണ്. അതുപറയാൻ ഇത്ര പേടിയാണോ?'' -രോഹിത് ശർമയുടെ ട്വീറ്റ് ഷെയർ ചെയ്ത് കങ്കണ ചോദിച്ചു. വീട്ടിലും അലക്കുസ്ഥലത്തുമല്ലാത്ത അലക്കുകാരന്‍റെ നായയോടാണ് കങ്കണ താരങ്ങളെ ഉപമിച്ചത്.
എന്നാൽ കങ്കണയുടെ ട്വീറ്റ് തങ്ങളുടെ നിയമങ്ങൾ ലംഘിക്കുന്നതാണെന്ന് കാണിച്ച് ട്വിറ്റർ നീക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.