അഹ്മദാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) കലാശപ്പോരാട്ടത്തിൽ ബാംഗ്ലൂരിനെതിരെ ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് ടൈറ്റൻസിന് തുടക്കത്തിൽ തന്നെ തിരിച്ചടി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഗുജറാത്തിന് പവർപ്ലേയിൽ തന്നെ നിർണ്ണായക വിക്കറ്റുകൾ നഷ്ടമായി.
ടീമിന്റെ കരുത്തരായ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും ഓപ്പണർ സായ് സുദർശനും തുടക്കത്തിൽ തന്നെ കൂടാരം കയറിയത് ഗുജറാത്തിന് വലിയ സമ്മർദ്ദമായി. പവർപ്ലേയിൽ വെറും 45 റൺസ് മാത്രമാണ് ടീമിന് നേടാനായത്. എട്ടാം ഓവറിൽ 20 റൺസെടുത്ത നിശാന്ത് സിന്ദു കൂടി പുറത്തായതോടെ ഗുജറാത്ത് പ്രതിരോധത്തിലായി. റാഷിക് സലാമിന്റെ പന്തിൽ ദേവ്ദത്ത് പടിക്കലിന് ക്യാച്ച് നൽകിയാണ് നിശാന്ത് പുറത്തായത്.
പത്ത് ഓവർ പിന്നിടുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 63 റൺസ് എന്ന നിലയിലാണ് ഗുജറാത്ത്. ക്രീസിലുള്ള ജോസ് ബട്ട്ലറും വാഷിങ്ടൺ സുന്ദറും കനത്ത സമ്മർദ്ദത്തിന് നടുവിലാണ് സ്കോർ ബോർഡ് ചലിപ്പിക്കാൻ ശ്രമിക്കുന്നത്. ഓറഞ്ച് ക്യാപ്പിനായുള്ള പോരാട്ടത്തിൽ മുൻനിരയിലുണ്ടായിരുന്ന ഗില്ലും സായ് സുദർശനും പെട്ടെന്ന് പുറത്തായത് ടീമിന്റെ റൺറേറ്റിനെ കാര്യമായി ബാധിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.