ലണ്ടൻ: 27 റൺസിെൻറ ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് നെഞ്ചിടിക്കുന്നു. നാലാം ദിനം 25 ഓവർ പൂർത്തിയായപ്പോൾ മൂന്നുവിക്കറ്റിന് 56 റൺസാണ് ഇന്ത്യയുടെ സമ്പാദ്യം. മികച്ച ഫോമിലുള്ള കെ.എൽ രാഹുൽ (5), ഓപ്പണർ രോഹിത് ശർമ (21), മികച്ച തുടക്കം കിട്ടിയ വിരാട് കോഹ്ലി (20) എന്നിവരുടെ വലിയ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.
ലഞ്ചിന് പിരിയുേമ്പാൾ 29 റൺസ് മാത്രമാണ് ഇന്ത്യയുടെ ലീഡ്. 46 പന്തിൽ നിന്നും മൂന്ന് റൺസുമായി പുജാരയും ഒരു റൺസുമായി അജിൻക്യ രഹാനെയുമാണ് ക്രീസിലുള്ളത്. പരമാവധി ക്രീസിൽ പിടിച്ചു നിന്ന് നാലാദിനം വലിയ പരിക്കേൽക്കാതെ രക്ഷപ്പെടാനാകും ഇന്ത്യൻ ശ്രമം. ഒരു ദിനം കൂടി ശേഷിക്കവേ വിജയത്തിലെത്താൻ ഇന്ത്യക്ക് വലിയ അട്ടിമറികൾ സംഭവിക്കേണ്ടി വരും. ഇംഗ്ലണ്ടിനായി മാർക് വുഡ് രണ്ടും സം കറൻ ഒരുവിക്കറ്റും വീഴ്ത്തി.
കെ.എൽ രാഹുലിെൻറ സെഞ്ച്വറിക്കരുത്തിൽ ഒന്നാ മിന്നിങ്സിൽ 364 റൺസ് പടുത്തുയർത്തിയ ഇന്ത്യക്കെതിരെ 391 റൺസായിരുന്നു ഇംഗ്ലണ്ടിെൻറ മറുപടി. 180 റൺസെടുത്ത ജോ റൂട്ടിെൻറ കരുത്തിലാണ് ഇംഗ്ലണ്ട് 27 റൺസ് ലീഡുയർത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.