അശ്ലീല ചുവയുള്ള പരാമർശം: വിശദീകരണവുമായി ഗവാസ്‌കർ

ഐ.പി.എല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിൻെറ നായകൻ വിരാട് കോഹ്ലിയുടെ മോശം പ്രകടനത്തിൽ ഒരിക്കലും ഭാര്യ അനുഷ്ക ശർമയെ കുറ്റപ്പെടുത്തിയിട്ടില്ലെന്ന് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ. കോഹ്ലിയുടെ മോശം പ്രകടനത്തിൻെറ പേരിൽ തന്നെ എന്തിനാണ് ക്രിക്കറ്റിലേക്ക് വലിച്ചിഴക്കുന്നതെന്ന് ബോളിവുഡ് നടി കൂടിയായ അനുഷ്ക ശർമ ചോദിച്ചിരുന്നു. ഐ.പി.എല്ലിൽ കിങ്സ് ഇലവൻ പഞ്ചാബിനെതിരായ മത്സരത്തിൽ പഞ്ചാബ് ക്യാപ്റ്റൻ കെ.എൽ. രാഹുലിൻെറ രണ്ട് ക്യാച്ചുകൾ കളഞ്ഞുകുളിച്ചതിന് പുറമെ അഞ്ച് പന്തിൽനിന്ന് ഒരു റൺസ് മാത്രമാണ് ഇന്ത്യൻ നായകൻ നേടിയിരുന്നത്.

ഇതോടെയാണ് കമൻററി ബോക്സിലുണ്ടായിരുന്ന ഗവാസ്കർ വിരാട് കോഹ്ലിയെ വിമർശിച്ചത്. ലോക്ഡൗൺ കാലത്ത് ഭാര്യയും നടിയുമായ അനുഷ്ക ശർമയുടെ ബൗളിങ്ങുകൾ മാത്രമാണ് കോഹ്ലി നേരിട്ടതെന്നായിരുന്നു ഗവാസ്കറിൻെറ പരാമർശം. കഴിഞ്ഞ മേയിൽ പുറത്തുവന്ന ഒരു വിഡിയോ ചൂണ്ടിക്കാട്ടിയായിരുന്നു ഗവാസ്കറിൻെറ പരാമർശം. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. അശ്ലീല ചുവയോടുള്ള പരാമർശമാണിതെന്നും ആരോപണമുയർന്നിരുന്നു.

എന്നാൽ, ഞാൻ അനുഷ്കയെ ഒരിക്കലും കുറ്റപ്പെടുത്തിയിട്ടില്ലെന്ന് ഗവാസ്കർ ഇന്ത്യ ടുഡേക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 'ഒന്നാമതായി, ഞാൻ അനുഷ്കയെ എവിടെയാണ് കുറ്റപ്പെടുത്തിയതെന്ന് പറയാൻ ആഗ്രഹിക്കുകയാണ്. ഞാൻ അവളെ ഒരിക്കലും കുറ്റപ്പെടുത്തിയിട്ടില്ല. അവൾ കോഹ്ലിക്ക് പന്തെറിയുന്ന വിഡിയോ കണ്ടിരുന്നുെവന്ന് മാത്രമാണ് ഞാൻ പറയുന്നത്. ലോക്ഡൗൺ കാലയളവിൽ കോഹ്ലി അത്തരം ബൗളിങ് മാത്രമാണ് നേരിട്ടിട്ടുള്ളതെന്നാണ് ഉദ്ദേശിച്ചത്. ലോക്ഡൗൺ സമയത്ത് നേരംപോക്കായുള്ള ടെന്നീസ് ബാൾ മത്സരം മാത്രമായിരുന്നുവത്. ഇതിൽ കോഹ്ലിയുടെ പരാജയങ്ങൾക്ക് ഞാൻ അവളെ എവിടെയാണ് കുറ്റപ്പെടുത്തുന്നത് -ഗവാസ്കർ പറഞ്ഞു.

അശ്ലീല ചുവയുള്ള വാക്കുകളാണ് ഉപയോഗിച്ചതെന്ന സമൂഹ മാധ്യമങ്ങളിലെ ആരോപണങ്ങളെയും ഗവാസ്കർ പുച്ഛിച്ച് തള്ളി. 'വിദേശ പര്യടനങ്ങളിൽ ഭർത്താക്കന്മാർക്കൊപ്പം ഭാര്യമാരെയും ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെടുന്നയാളാണ് ഞാൻ. സ്ഥിരമായി ഓഫിസിലേക്ക് പോകുന്ന ഒരു സാധാരണക്കാരൻ, ജോലി കഴിഞ്ഞ് ഭാര്യയുടെ അടുത്തേക്കാണ് മടങ്ങിയെത്തുന്നത്. അതുപോലെ തന്നെ ക്രിക്കറ്റ് കളിക്കാർക്ക് അവരുടെ ഭാര്യമാരെ കൂടെ കൊണ്ടുപോകാൻ കഴിയാത്തത് എന്തുകൊണ്ടാണെന്ന് എല്ലായ്പ്പോഴും പറഞ്ഞയാളാണ് ഞാൻ' -ഗവാസ്‌കർ കൂട്ടിച്ചേർത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.