അഹമ്മദാബാദ്: ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന് അഞ്ചാം കിരീടം നേടികൊടുത്തതിന് പിന്നാലെ വിരമിക്കുമെന്ന അഭ്യൂഹങ്ങൾ വിരാമമിട്ട് നായകൻ എം.എസ്.ധോണി. ആരോഗ്യം അനുവദിച്ചാൽ അടുത്ത സീസണിലും ഗ്ലൗസണിയുമെന്ന് ധോണി വ്യക്തമാക്കി.
'ഇതാണ് വിരമിക്കാൻ മികച്ച സമയമെന്ന് അറിയാം, പക്ഷേ, അതിനെ കുറിച്ചല്ല ചിന്തിക്കുന്നത്. ഒമ്പത് മാസം കഴിഞ്ഞ് ഐ.പി.എല്ലിന്റെ ഒരു സീസൺ കൂടി കളിക്കണമെന്നാണ്. കഠിനമാണ്, എങ്കിലും ശരീരം അനുവദിച്ചാൽ കളിക്കാനാകും. തീരുമാനിക്കാൻ ആറ്-ഏഴ് മാസമുണ്ട്, അത് എന്നെ സ്നേഹിക്കുന്നവർക്കുള്ള സമ്മാനമായിരിക്കും ,' -എം.എസ്.ധോണി പറഞ്ഞു.
ജൂലൈയിൽ 42 വയസ്സ് തികയുന്ന ധോണി ഈ സീസണിൽ ഇടത് കാൽമുട്ടിന് പരിക്കേറ്റിട്ടും ഐ.പി.എല്ലിൽ ഉടനീളം ടീമിനെ നയിക്കുകയും അഞ്ചാം കിരീടം ടീമിന് സമ്മാനിക്കുകയും ചെയ്തു. കലാശപ്പോരിൽ ഗുജറാത്ത് ടൈറ്റൻസ് ഉയർത്തിയ റൺമല മഴവെല്ലുവിളികൾക്കിടയിലും ചെന്നൈ മറികടക്കുകയായിരുന്നു. അവസാന പന്തുവരെ നീണ്ട മത്സരത്തിൽ രവീന്ദ്ര ജഡേജയുടെ ത്രസിപ്പിക്കുന്ന ഫിനിഷിങ്ങാണ് ടീമിനെ വിജയത്തിലേറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.