ഹാമിൽട്ടൺ: ഇന്ത്യ-ന്യൂസിലൻഡ് ഏകദിന ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരം ഞായറാഴ്ച നടക്കും. ആദ്യ കളിയിലെ ജയവുമായി മുന്നിലെത്തിയ ആതിഥേയർക്കെതിരെ ശിഖർ ധവാനും സംഘത്തിനും ജയം അനിവാര്യമാണ്. തോറ്റാൽ മൂന്നു മത്സര പരമ്പര നഷ്ടമാവും.
ആദ്യം ബാറ്റ് ചെയ്ത് 300ലധികം റണ്ണടിച്ചിട്ടും ഏഴു വിക്കറ്റിന്റെ കനത്ത പരാജയമാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. ബാറ്റർമാർ നൽകിയ മുൻതൂക്കം ബൗളർമാർക്ക് നിലനിർത്താനായില്ല. ടീം: ഇന്ത്യ- ശിഖർ ധവാൻ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ, ഋഷഭ് പന്ത്, സഞ്ജു സാംസൺ, ദീപക് ഹൂഡ, ഷഹബാസ് അഹമ്മദ്, വാഷിങ്ടൺ സുന്ദർ, കുൽദീപ് യാദവ്, യുസ്വേന്ദ്ര ചാഹൽ, ദീപക് ചഹാർ, അർഷ്ദീപ് സിങ്, ശാർദുൽ ഠാകുർ, ഉമ്രാൻ മാലിക്.
ന്യൂസിലൻഡ്: കെയ്ൻ വില്യംസൺ (ക്യാപ്റ്റൻ), ഫിൻ അലൻ, ഡെവിൻ കോൺവേ, ടോം ലാതം, ഡാരിൽ മിച്ചൽ, ഗ്ലെൻ ഫിലിപ്‌സ്, മൈക്കൽ ബ്രേസ്‌വെൽ, ടിം സൗത്തി, മാറ്റ് ഹെൻറി, ആദം മിൽനെ, ജിമ്മി നീഷാം, മിച്ചൽ സാന്റ്‌നർ, ലോക്കി ഫെർഗൂസൺ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.