സിഡ്നി: ആദ്യ തോൽവിക്ക് പകരം വീട്ടാൻ ഇന്ത്യ, കങ്കാരുപ്പടക്കെതിരെ സിഡ്നി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഒരുങ്ങുന്നു. ഉദ്ഘാടന മത്സരത്തിൽ ആദ്യം ബാറ്റുചെയ്ത് കൂറ്റൻ സ്കോർ കണ്ടെത്തി ഇന്ത്യയെ പിന്തുടരാൻ അനുവദിക്കാതിരുന്ന ആതിഥേയർ, രണ്ടാം മത്സരത്തിലും ടോസ് നേടി ബാറ്റിങ്ങാണ് തെരഞ്ഞെടുത്തത്.രണ്ടാം ഏകദിനവും ഓസ്‌ട്രേലിയ ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര നഷ്ടമാവും. കഴിഞ്ഞതവണ ബാറ്റിങ്ങിലും ബൗളിങ്ങിലും സമഗ്രാധിപത്യം ഓസ്‌ട്രേലിയ കാഴ്ച്ചവെച്ചിരുന്നു.
സ്റ്റീവന്‍ സ്മിത്ത്, ആരോണ്‍ ഫിഞ്ച്, ഡേവിഡ് വാര്‍ണര്‍, മാക്സ്വെൽ എന്നിവർ മിന്നും ഫോമില്‍ തുടരുന്നത് കംഗാരുക്കളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുകയാണ്. മറുഭാഗത്ത് കോലിയടക്കമുള്ള മുന്‍നിര ബാറ്റ്‌സ്മാന്മാരുടെ 'ട്വൻറി-20' സമീപനം ഇന്ത്യന്‍ പക്ഷത്ത് ആശങ്കയുണര്‍ത്തുന്നുണ്ട്. കഴിഞ്ഞതവണ പേരുകേട്ട ഇന്ത്യയുടെ ബൗളിങ് നിരയും നിരാശപ്പെടുത്തിയിരുന്നു. ഇരു ടീമുകളുടെയും പ്ലേയിങ് ഇലവൻ ചുവടെ കാണാം.
ഇന്ത്യ:
ശിഖര്‍ ധവാന്‍, മായങ്ക് അഗര്‍വാള്‍, വിരാട് കോലി (നായകന്‍), ശ്രേയസ് അയ്യര്‍, കെ.എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, നവ്ദീപ് സെയ്‌നി, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, യുസ്‌വേന്ദ്ര ചഹാല്‍.
ഓസ്‌ട്രേലിയ:
ആരോണ്‍ ഫിഞ്ച് (നായകന്‍), ഡേവിഡ് വാര്‍ണര്‍, സ്റ്റീവന്‍ സ്മിത്ത്, മാര്‍നസ് ലബ്യുഷെയ്ന്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, മോയിസസ് ഹെൻറിക്ക്‌സ്, അലെക്‌സ് കാരി (വിക്കറ്റ് കീപ്പര്‍), പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ആദം സാംപ, ജോഷ് ഹേസല്‍വുഡ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.