കളിയുടെ 80 ശതമാനം പന്തടക്കം, ഉറുഗ്വായ്യുടെ 99 പാസുകൾക്കെതിരെ 657 മറു നീക്കങ്ങൾ എന്നിട്ടും അർജൻറീന വഴങ്ങിയ സമനില തോൽവിയുടെ ഭാരമുള്ളതാണ്. കളിയുടെ സമസ്ത മേഖലയിലും മുൻതൂക്കം നേടിയിട്ടും പോസ്റ്റിലേക്ക് തൊടുക്കാനയത് വെറും മൂന്നു ഷോട്ടുകൾ മാത്രമെന്ന് കേൾക്കുേമ്പാൾ ഏറെ അതിശയവും. മൗറോ ഇക്കാർഡിയെ മുന്നിൽനിർത്തി, പൗലോ ഡിബാലയും ലയണൽ മെസ്സിയും ചലിപ്പിച്ച ആക്രമണത്തിന് 3-4-2-1 ഫോർമേഷനാണ് സാംപോളി തീരുമാനിച്ചത്. ഉറുഗ്വായ്യാവെട്ട എഡിൻസൺ കവാനിയെയും പരിക്കേറ്റ സുവാരസിനെയും പ്ലെയിങ് ഇലവനിൽ തന്നെ ഇറക്കി. ഇരു ടീമിലുമായി താരങ്ങൾ ഒരുപാടുണ്ടായിട്ടും ഗോൾ പിറന്നില്ലെന്നതായിരുന്നു കളിയുടെ വിശേഷം.
മെസ്സിയും ഡിബാലയും ചില ഷോട്ടുകൾ ഉതിർത്തെങ്കിലും ഉറുഗ്വായ് ഗോളി മുസ്ലയെ മറികടക്കാൻ കഴിഞ്ഞില്ല. ബിഗ്ലിയ-പിസാർഡോ-ഡിമരിയ-അകുന മധ്യനിരയും പരാജയമായി അവസാനിച്ചു. പ്രതിരോധത്തിൽ ഒടമെൻഡി-ഫാസിയോ-മെർകാഡോ ത്രയം അധ്വാനിച്ച് കളിച്ചതിനാൽ സ്വന്തം വലകുലുങ്ങിയില്ലെന്ന് ആശ്വസിക്കാം. എന്തായാലും തോൽവിക്കൊത്തതാണ് ഇൗ സമനില. കോച്ച് മാറിയിട്ടും കളി മാറിയില്ലെങ്കിലും വരാനിരിക്കുന്നതും ദുരന്തങ്ങളാവുമെന്ന ഒാർമപ്പെടുത്തൽ മാത്രം.
അതേസമയം, പോർേട്ടാ അലെഗ്രോയിലിറങ്ങിയ ബ്രസീലിെൻറ പ്രകടനം സമ്മോഹനമായിരുന്നു. കളംവാണ് കളിച്ച മഞ്ഞപ്പടയെ രണ്ടാം പകുതിയിൽ പൗളീന്യോ, ഫിലിപ് കൗടീന്യോ എന്നിവരുടെ ഗോളുകൾ 2-0ത്തിെൻറ തകർപ്പൻ ജയത്തിലേക്ക് നയിച്ചു. നെയ്മർ, ഗബ്രിയേൽ ജീസസ്, കാസ്മിറോ, വില്യൻ എന്നിവരുടെ മിന്നും പ്രകടനങ്ങളും ഉജജ്വലമായിരുന്നു. പോയൻറ് പട്ടികയിൽ ബഹുദൂരം മുന്നിലായതിനാൽ ജയം ബ്രസീലിന് ഒന്നാം നമ്പർ പദവിക്കുള്ളതായി മാറി. മറ്റു മത്സരങ്ങളിൽ പരഗ്വേ 3-0ത്തിന് ചിലിയെയും പെറു 2-1ന് ബൊളീവിയയെയും വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.