ലുധിയാന: കുടുംബത്തെ സഹായിക്കാൻ ലുധിയാനയിലെ റോഡുകളിൽ സോക്സ് വിൽക്കുന്ന 10 വയസ്സുകാരെൻറ വിഡിയോ വൈറലായതോടെ സഹായവുമായി മുഖ്യമന്ത്രിയടക്കം രംഗത്തെത്തി. കുടുംബത്തെ പോറ്റാനായി സ്കൂൾ വിദ്യാഭ്യാസം ഉപേക്ഷിച്ചാണ് ജോലിക്കിറങ്ങിയതെന്ന് വിഡിയോയിൽ പത്ത് വയസ്സുകാരനായ വാൻഷ് സിങ് പറയുന്നുണ്ട്. കൂടാതെ തെൻറ വിഡിയോ ഷൂട്ട് ചെയ്ത ഉപഭോക്താവ് അധികമായി നൽകിയ 50 രൂപ അവൻ നിരസിക്കുന്നതും കാണാം.
വിഡിയോ വൈറലായതോടെ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് കുട്ടിയെ വിഡിയോ കോൾ ചെയ്യുകയും കുടുംബത്തിന് സഹായം പ്രഖ്യാപിക്കുകയും ചെയ്തു. 50 രൂപ അധികം നൽകിയത് നിരസിച്ച കുട്ടിയുടെ ആത്മാഭിമാനവും അന്തസ്സും മതിപ്പുളവാക്കുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കുടുംബത്തിന് അടിയന്തര സഹായമായി രണ്ട് ലക്ഷം രൂപക്ക് പുറമെ വിദ്യാഭ്യാസത്തിനുള്ള സാമ്പത്തിക സഹായവും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. വാൻഷ് സിങ്ങിനെ ജില്ലാ ഭരണകൂടം വീണ്ടും സ്‌കൂളിൽ പ്രവേശിപ്പിക്കും. നേരത്തെ പഠിച്ച സ്കൂളിൽ തന്നെ വീണ്ടും ചേരുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ മുഖ്യമന്ത്രി ലുധിയാന ഡി.സിയോട് നിർദേശിച്ചു. കുട്ടിയോട് സംസാരിക്കുന്ന വിഡിയോയും അമരീന്ദർ സിങ് പങ്കുവെച്ചിട്ടുണ്ട്.
വിഡിയോ ദശലക്ഷക്കണക്കിന് ആളുകളാണ് രണ്ട് ദിവസം കൊണ്ട് കണ്ടത്. കുട്ടിയുടെ സത്യസന്ധതയെയും അന്തസ്സിനെയും ആളുകൾ പ്രശംസിച്ചു. വാൻഷിെൻറ അച്ഛൻ പരംജിത്തും സോക്സ് വിപ്പനക്കാരനാണ്. മാതാവ് റാണി വീട്ടമ്മയാണ്. വാൻഷിന് മൂന്ന് സഹോദരിമാരും ഒരു ജ്യേഷ്ഠനുമുണ്ട്. ഹൈബൊവാൾ പ്രദേശത്ത് വാടകക്കാണ് ഇവരുടെ താമസം.
Spoke on phone to young Vansh Singh, aged 10, a Class II dropout who's video I saw selling socks at traffic crossing in Ludhiana. Have asked the DC to ensure he rejoins his school. Also announced an immediate financial assistance of Rs 2 lakhs to his family. pic.twitter.com/pnTdnftCDo
— Capt.Amarinder Singh (@capt_amarinder) May 8, 2021
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.