ന്യൂഡല്‍ഹി: ദേശീയ പക്ഷിയല്ലേ. അപ്പോൾ പിന്നെ ഭക്ഷണം നൽകാൻ പ്രധാനമന്ത്രിയല്ലാതെ മറ്റാര്? ഔദ്യോഗിക വസതിയില്‍വെച്ച് മയിലുകൾക്ക് ഭക്ഷണം കൊടുക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കുവെച്ചപ്പോൾ പലരുടെയും മനസ്സിലുയർന്ന ചോദ്യമാണിത്. 'അമൂല്യമായ നിമിഷങ്ങള്‍' എന്ന അടിക്കുറിപ്പോടെയാണ് മോദി ഇൻസ്റ്റഗ്രാമിലും ട്വിറ്ററിലും വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വിഡിയോയ്‌ക്കൊപ്പം മയിലിനെ വർണിക്കുന്ന ഹിന്ദി കവിതയുടെ വരികളും ഉണ്ട്.
പ്രഭാത വ്യായാമങ്ങൾക്കിടെ പ്രധാനമന്ത്രി മയിലുകൾക്ക് ഭക്ഷണം കൊടുക്കുന്നതും പീലി വിടർത്തിയ മയിലിന് അരികിലുടെ അദ്ദേഹം നടക്കുന്നതും എല്ലാം 1.47 മിനിട്ട് വിഡിയോയിലുണ്ട്. പ്രഭാത നടത്തത്തിനും വ്യായാമത്തിനും ശേഷം മയിലുകൾക്ക് ഭക്ഷണം കൊടുക്കുന്നത് പ്രധാനമന്ത്രിയുടെ പതിവാണെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
ഒൗദ്യോഗിക വസതിക്ക് സമീപം പക്ഷികള്‍ക്ക് കൂടൊരുക്കാനായി ഗ്രാമപ്രദേശങ്ങളില്‍ കാണുന്നത് പോലെ സ്വാഭാവിക രീതിയിലുള്ള വാസസ്ഥലങ്ങള്‍ മോദി സജ്ജീകരിച്ചിട്ടുണ്ടെന്നും അവർ പറയുന്നു. ഒരു മണിക്കൂറിനുള്ളിൽ രണ്ടര ലക്ഷത്തോളം പേരാണ് ട്വിറ്ററിൽ വിഡിയോ കണ്ടിരിക്കുന്നത്.
भोर भयो, बिन शोर,
— Narendra Modi (@narendramodi) August 23, 2020
मन मोर, भयो विभोर,
रग-रग है रंगा, नीला भूरा श्याम सुहाना,
मनमोहक, मोर निराला।
रंग है, पर राग नहीं,
विराग का विश्वास यही,
न चाह, न वाह, न आह,
गूँजे घर-घर आज भी गान,
जिये तो मुरली के साथ
जाये तो मुरलीधर के ताज। pic.twitter.com/Dm0Ie9bMvF
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.