യാസ് ചുഴലിക്കാറ്റിനിടെ പുറത്തിറങ്ങിയത് എന്തിനെന്ന് മാധ്യമപ്രവർത്തകൻ: മറുപടി വൈറൽ

ഭുവനേശ്വർ: കനത്ത ജാഗ്രത നിർദേശം പുറപ്പെടുവിച്ച ഒന്നാണ് യാസ് ചുഴലിക്കാറ്റ്. ഒഡീഷയിലും പശ്ചിമ ബംഗാളിലും കനത്ത നാശം വിതക്കുകയും ചെയ്തു യാസ്. ആയിരക്കണക്കിന് പേരെ മാറ്റിപാർപ്പിക്കുകയും നിരവധി പേർക്ക് വീട് ഉൾപ്പെടെ നഷ്ടമാകുകയും ചെയ്തു.

എന്നാൽ ഒഡീഷയിലെ ഒരു ഗ്രാമത്തിൽ കനത്ത മഴക്കും കാറ്റിനുമിടയിൽ കുറച്ചുപേർ വീടിന് പുറത്തിറങ്ങി നിൽക്കുന്നത് നക്ഷത്ര ന്യൂസ് റിപ്പോർട്ടറുടെ ശ്രദ്ധയിൽപ്പെട്ടു. കനത്ത മഴയെ വകവെക്കാതെ നിൽക്കുന്നവരോട് റിപ്പോർട്ടർ കാരണം തിരക്കിയപ്പോൾ ലഭിച്ച മറുപടിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ.

'ചുഴലിക്കാറ്റ് വരുന്നുണ്ട്. കനത്ത കാറ്റ് വീശുകയും ചെയ്യുന്നു. പിന്നെ എന്തിനാണ് വീടിന് പുറത്തിറങ്ങി നിൽക്കുന്നത്?' -എന്നായിരുന്നു റിപ്പോർട്ടറുടെ ചോദ്യം. നിങ്ങൾ പുറത്തിറങ്ങി നിൽക്കുന്നതിനാലാണ് താനും പുറത്തിറങ്ങിയതെന്നായിരുന്നു അദ്ദേഹത്തിെൻറ മറുപടി.

താൻ പുറത്തിറങ്ങിയില്ലെങ്കിൽ ചുഴലിക്കാറ്റിനെക്കുറിച്ച് ആര് റിപ്പോർട്ട് ചെയ്യുമെന്ന് മാധ്യമപ്രവർത്തകൻ തിരിച്ചുചോദിച്ചപ്പോൾ 'ഞങ്ങൾ പുറത്തിറങ്ങിയില്ലെങ്കിൽ നിങ്ങൾ വാർത്തയിൽ ആരെ കാണിക്കും' എന്നായിരുന്നു അദ്ദേഹത്തിെൻറ മറുചോദ്യം.

നക്ഷത്ര ന്യൂസിെൻറ ഫേസ്ബുക് പേജിലൂടെയാണ് ആദ്യം വിഡിയോ പുറത്തുവിട്ടത്. നിമിഷങ്ങൾക്കകം വിഡിയോ വൈറലായി. ഐ.പി.എസ് ഒാഫിസർ അരുൺ ബോത്ര വിഡിയോ ക്ലിപ് ട്വിറ്ററിൽ പങ്കുവെക്കുകയും ചെയ്തു.

വിഡിയോയിൽ കാണുന്ന വ്യക്തിയുടേത് സത്യസന്ധമായ മറുപടിയാണെന്നായിരുന്നു സമൂഹമാധ്യമങ്ങളിൽ ഉയർന്ന പ്രതികരണം. ഇത്തരം സത്യങ്ങൾ വിളിച്ചുപറയാൻ ചിലർ മടിക്കുമെന്നും സമൂഹമാധ്യമങ്ങളിൽ പ്രതികരണം ഉയർന്നു.

Tags:    
News Summary - Odisha man’s bizarre reason for stepping out during cyclone Yaas leaves netizens in splits

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.