'രണ്ടുപേർ ബൈക്കിൽ പോകുന്നു. ഇവരെ ബൈക്കിൽ ഒരാൾ പിന്തുടരുന്നു. ഇതുകണ്ട മുമ്പിലെ ബൈക്ക് യാത്രികർ രക്ഷപ്പെടാൻ ശ്രമിക്കുന്നു. എന്നാൽ, പിന്തുടർന്നയാൾ അവരെ പിടിച്ച് വലിച്ചിടുന്നു'.
ഏതെങ്കിലും സിനിമയിലെ രംഗമല്ലിത്. ചെന്നൈയിൽ എസ്.െഎ തന്നെ മൊബൈൽ മോഷ്ടാക്കളെ പിന്തുടർന്ന് കയ്യോടെ പിടിക്കുന്ന കാഴ്ചയാണിത്. ചെന്നൈ എസ്.െഎ ആൻറിലിൻ രമേശാണ് മോഷ്ടാക്കളെ കയ്യോടെ പിടിച്ചത്. ഇതിെൻറ സി.സി.ടി.വി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. സിറ്റി പൊലീസ് കമീഷണർ മഹേഷ് കുമാർ അഗർവാളാണ് ആൻറിലിൻ രമേശ് മോഷ്ടാക്കളെ കയ്യോടെ പിടിക്കുന്ന ദൃശ്യങ്ങൾ ട്വീറ്റ് ചെയ്തത്.
രാവിലെ ആൻറിലിൻ രമേശ് ഡ്യൂട്ടിക്കായി പോകുന്നതിനിടെ തൊട്ടുമുന്നിൽ നമ്പർ പ്ലേറ്റ് മറച്ചുവെച്ച് ബൈക്ക് പോകുന്നത് ശ്രദ്ധയിൽപെട്ടു. ഉടൻ അവരെ പിന്തുടർന്നു. ഇതു കണ്ട മോഷ്ടാക്കൾ രക്ഷപ്പെടാൻ ശ്രമിച്ചു. ബൈക്കിൽനിന്ന് ചാടിയിറങ്ങിയ ആൻറിലിൻ രമേശ് മോഷ്ടാക്കളെ പിടികൂടുകയായിരുന്നു.
അരുൺ എന്നയാളെയാണ് ആദ്യം പിടികൂടിയത്. പിന്നീട് കൂട്ടാളികളായ മുകേഷ്, വിഘ്‌നേഷ്, നവീൻ എന്നിവരെയും പിടികൂടി അറസ്റ്റ് ചെയ്തു. വാടകവീട്ടിൽ താമസിച്ച് മൊബൈൽ, മാല മോഷണം എന്നിവ പതിവാക്കിയിരുന്നവരാണ് പ്രതികൾ. ഇവരിൽ നിന്നായി 11 മൊബൈൽ ഫോണുകൾ കണ്ടെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.