വിശാഖപട്ടണം: ക്ഷേത്ര ഭണ്ഡാരത്തിൽ നൂറു കോടി രൂപയുടെ ചെക്ക് നിക്ഷേപിച്ച് ഭക്തൻ. ആന്ധ്രയിലെ പ്രധാന തീർഥാടന കേന്ദ്രമായ ശ്രീവരാഹലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രത്തിലാണ് സംഭവം. കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ പേരിലുള്ള ചെക്കിൽ ബൊഡെപള്ളി രാധാകൃഷ്ണ എന്നയാളാണ് ഒപ്പിട്ടത്.
വൻ തുകയുടെ ചെക്ക് മാറ്റാനായി അടുത്തുള്ള മഹീന്ദ്ര ബാങ്കിലേക്കെത്തിയ ക്ഷേത്രഭാരവാഹികളുടെ കണ്ണുകൾ അക്കൗണ്ട് ബാലൻസ് കണ്ട് തള്ളി. വെറും 17 രൂപ! ഇതോടെ ഭാരവാഹികൾക്കുള്ള ഭക്തന്‍റെ 'ചെക്ക്' ആണിതെന്ന് എല്ലാവർക്കും ബോധ്യമായി.
ചെക്കിൽവെച്ച പണി മനസ്സിലായതോടെ സംഭവം പുറത്തറിഞ്ഞു. ചെക്കിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. കൊട്ടക് മഹീന്ദ്രയുടെ വിശാഖപട്ടണം ബ്രാഞ്ചിൽനിന്നാണ് 'ഭക്തൻ' അക്കൗണ്ട് ആരംഭിച്ചത്. ക്ഷേത്രം ഭാരവാഹികളെ കബളിപ്പിക്കാൻ ബോധപൂർവം നടത്തിയ പണിയാണെന്നു ബോധ്യമായാൽ ഇയാൾക്കെതിരെ കേസെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.