ന്യൂഡൽഹി: സമുദ്രജീവികളായ ഒക്ടോപസ്, സ്ക്വിഡ്, കടൽമത്സ്യം എന്നിവ ഉൾപ്പെടുന്ന സെഫലോപോഡുകളുടെ സങ്കീർണ്ണമായ മസ്തിഷ്ക ഘടനയെയും ബുദ്ധിശക്തിയെയും കുറിച്ചുള്ള പുതിയ പഠനങ്ങൾ ശാസ്ത്രലോകത്ത് ചർച്ചയാകുന്നു. ഇവകൾക്ക് മനുഷ്യരുടെ മസ്തിഷ്കത്തിന് സമാനമായ പ്രവർത്തനക്ഷമതയും ഉയർന്ന ബുദ്ധിശക്തിയും പ്രകടിപ്പിക്കുന്നുണ്ടെന്ന് ന്യൂറോ സയന്റിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നു. മൂന്ന് ഹൃദയങ്ങളും നീല രക്തവും അസ്ഥികൂടമില്ലാത്ത ശരീരവുമുള്ള ഈ ജീവികളുടെ മസ്തിഷ്കം അന്നനാളത്തിന് ചുറ്റും ഡൗനട്ട് ആകൃതിയിലാണ് സ്ഥിതി ചെയ്യുന്നത്. കൗതുകകരമായ വസ്തുത, ഒക്ടോപസുകളുടെ പകുതിയിലധികം ന്യൂറോണുകളും അവയുടെ എട്ട് കൈകളിലായാണ് വിന്യസിച്ചിരിക്കുന്നത് എന്നതാണ്. ഇത് ഓരോ കൈയ്ക്കും സ്വതന്ത്രമായി തീരുമാനങ്ങളെടുക്കാനുള്ള ശേഷി നൽകുന്നു.
കശേരുക്കളുടെ കണ്ണിന് സമാനമായ കാഴ്ചാ സംവിധാനവും കഴിവുകളും മികച്ച ഓർമ്മശക്തിയും ഇവയ്ക്കുണ്ട്. ഒരു സങ്കീർണ്ണ മസ്തിഷ്കം രൂപപ്പെടുന്നതിന്റെ അടിസ്ഥാന തത്വങ്ങൾ മനസ്സിലാക്കാൻ ഈ ജീവികളെക്കുറിച്ചുള്ള പഠനം സഹായിക്കുമെന്ന് യൂനിവേഴ്സിറ്റി ഓഫ് ഒറിഗോണിലെയും ഹാർവാർഡിലെയും ഗവേഷകർ അഭിപ്രായപ്പെടുന്നു. ജനിതക ഘടനയിലെ മാറ്റങ്ങളും ന്യൂറോണുകളുടെ പ്രവർത്തന രീതികളും ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ഇപ്പോൾ പഠനവിധേയമാക്കുന്നുണ്ട്.
അതേസമയം, ഉയർന്ന ബുദ്ധിയുള്ള ഈ ജീവികൾക്ക് വേദന അനുഭവിക്കാൻ കഴിയുമെന്നതിനാൽ ഇവയെ പരീക്ഷണങ്ങൾക്ക് വിധേയമാക്കുമ്പോൾ പാലിക്കേണ്ട ധാർമ്മികമായ മാനദണ്ഡങ്ങളെക്കുറിച്ചും ശാസ്ത്രലോകത്ത് ചർച്ചകൾ സജീവമാണ്. മസ്തിഷ്ക പ്രവർത്തനത്തിന്റെ അടിസ്ഥാന തത്വങ്ങൾ കണ്ടെത്താൻ സെഫലോപോഡുകളെക്കുറിച്ചുള്ള കൂടുതൽ ആഴത്തിലുള്ള ഗവേഷണങ്ങൾ വഴിതുറക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.