ലഖ്നോ: കൂടുവിട്ട് കൂടുമാറ്റം നടത്തുന്നവർക്ക് പൊതുതെരഞ്ഞെടു പ്പ് യു.പിയിൽ സമ്മാനിച്ചത് നല്ലകാലമല്ല. പ്രവീൺ നിഷാദ്, ഡാനിഷ് അ ലി എന്നിവർ മാത്രമാണ് സ്വന്തം പാർട്ടി വിട്ട് വേറൊരു പാർട്ടിയിൽ ചേക്കേ റി വിജയിച്ചത്. ഉപതെരഞ്ഞെടുപ്പിൽ എസ്.പി-ബി.എസ്.പി സംയുക്ത സ്ഥാ നാർഥിയായി ഗോരഖ്പുരിൽനിന്ന് വിജയിച്ച നിഷാദ് കൂറുമാറി ബി.ജെ. പിയിലെത്തുകയും ബി.ജെ.പി അദ്ദേഹത്തെ സന്ത് കബീർനഗറിൽ സ്ഥാനാർഥിയാക്കുകയും ചെയ്തു. നിഷാദ് ഇവിടെ വിജയം കൊയ്തു.
ബി.എസ്.പിയിലെ ഭീഷ്മ ശങ്കറിനെ 35,749 വോട്ടുകൾക്കാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. ഡാനിഷ് അലി ജനതാദൾ എസിെൻറ ഏറ്റവും മുതിർന്ന നേതാക്കളിൽ ഒരാളായിരുന്നു. ആ പാർട്ടി വിട്ട് അദ്ദേഹം ബി.എസ്.പിയിൽ എത്തിയത് അടുത്തിടെയാണ്. ബി.എസ്.പി ഡാനിഷ് അലിയെ അംരോഹയിൽ സ്ഥാനാർഥിയാക്കി. ഇവിടെ ബി.ജെ.പിയിലെ കൻവർ സിങ് തൻവറിനെ 63,248 വോട്ടിനാണ് ഡാനിഷ് അലി പരാജയപ്പെടുത്തിയത്.
ബി.ജെ.പി വിട്ട് കോൺഗ്രസിലെത്തിയ സാവിത്രി ഭായ് ഫൂലെക്ക് ഇത്തവണ കെട്ടിവെച്ച പണംപോലും കിട്ടിയില്ല. കോൺഗ്രസ് കോട്ടയായ റായ്ബറേലിയിൽ യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി കോൺഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയ ദിനേശ് പ്രതാപ് സിങ്ങിൽനിന്നാണ് െവല്ലുവിളി നേരിട്ടത്. സോണിയയുടെ ഭൂരിപക്ഷം വലിയ തോതിൽ കുറക്കാൻ പ്രതാപ് സിങ്ങിനായി. 2014ൽ സോണിയയുടെ ഭൂരിപക്ഷം 3,52,713 ആയിരുന്നു. ഇത്തവണ അത് 1,67,178 ആയി ചുരുങ്ങി.
കഴിഞ്ഞ തവണ ബി.ജെ.പിയുടെ എം.പിയായിരുന്ന ശ്യാമചരൺ ഗുപ്ത എസ്.പിയിൽ ചേർന്ന് ബന്ദയിൽനിന്ന് മത്സരിച്ചെങ്കിലും ബി.ജെ.പിയുടെ ആർ.കെ. സിങ്ങിനോട് തോറ്റു.
2009ൽ ഫത്തേഹ്പുരിൽ എം.പിയായിരുന്ന എസ്.പി നേതാവ് രാകേഷ് സചൻ, പാർട്ടി തന്നെ തഴയുന്നു എന്ന് ആരോപിച്ച് കോൺഗ്രസിലെത്തി ഫത്തേഹ്പുരിൽനിന്ന് ജനവിധി തേടിയെങ്കിലും പരാജയത്തിെൻറ രുചിയറിഞ്ഞു. ഒരുകാലത്ത് ബി.എസ്.പി അധ്യക്ഷ മായാവതിയുടെ ഏറ്റവും അടുത്തയാളായിരുന്ന നസീമുദ്ദീൻ സിദ്ദീഖി ഇത്തവണ കോൺഗ്രസ് ടിക്കറ്റിൽ ബിജ്നോരിൽനിന്ന് ജനവിധി തേടി തോറ്റു. ഇറ്റാവയിലെ ബി.ജെ.പി എം.പിയായിരുന്ന അശോക് കുമാർ ദോഹ്റെയും പാർട്ടി വിട്ട് കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ചെങ്കിലും പച്ചതൊട്ടില്ല.
ഇവിടെ വെറും 1.61 ശതമാനം വോട്ടാണ് ദോഹ്റക്ക് കിട്ടിയത്. ബി.െജ.പി വിട്ട മുൻ എം.പി റാം ചരിത്ര നിഷാദ് എസ്.പി സ്ഥാനാർഥിയായി മിർസാപുരിൽ ജനവിധി തേടിയെങ്കിലും കേന്ദ്രമന്ത്രി അനുപ്രിയ പട്ടേലിനോട് തോറ്റു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.