ശിവസേനയുടെ ഉദ്ദേശം എന്നെ കൊലപ്പെടുത്തൽ -ബി.ജെ.പി നേതാവ് കിരിത് സോമയ്യ

മുംബൈ: പുണെ മുൻസിപ്പൽ കോർപ്പറേഷൻ പരിധിയിൽ വച്ച് തനിക്ക് നേരെയുണ്ടായ ആക്രമണം ആസൂത്രിതമെന്ന് ബി.ജെ.പി നേതാവ് കിരിത് സോമയ്യ. കൊലപ്പെടുത്താനായിരുന്നു ശിവസേനയുടെ ഉദ്ദേശമെന്നും അദ്ദേഹം ട്വീറ്റിൽ പറഞ്ഞു. പുണെയിലെ സഞ്ചേതി ആശുപത്രിയിൽ ചികിത്സയിലായിരുന്ന താൻ ആശുപത്രി വിട്ടതായും ടീറ്റിൽ പറഞ്ഞു.

താക്കറെ സർക്കാറിന്റെ അനീതികൾ തുറന്നുകാട്ടുന്നത് തടയാൻ മാഫിയ സേനയ്ക്ക് കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ആക്രമണത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ വിവിധ മാധ്യമങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഒരു കൂട്ടം ശിവസേന പ്രവർത്തകർ കാറിന് നേരെ പാഞ്ഞടുക്കുകയും കല്ലെറിയുന്നതും ദൃശ്യങ്ങളിൽ കാണാം. ഫെബ്രുവരി അഞ്ചിനായിരുന്നു സംഭവം. ആക്രമണത്തിൽ 70 പേർക്കെതിരെ പൊലീസ് കേസെടുത്തു. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

കോവിഡ് ആശുപത്രിയുടെ നിർമാണത്തിലെ ക്രമക്കേടുകളെ കുറിച്ച് സംസാരിക്കാൻ പൂണെ സിവിക് ബോഡി കോംപ്ലക്സിൽ എത്തിയപ്പോഴായിരുന്നു കിരിതിന് നേരെ ആക്രമണമുണ്ടായത്. 

Tags:    
News Summary - Shiv Sena's intention was to kill me: BJP leader Kirit Somaiya after being attacked

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.