മുംബൈ: 79ാം പിറന്നാള്‍ നിറവില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ‘മറാത്ത കരുത്തന്’ ശരദ് പവാര്‍. മഹാരാഷ്ട്രയില്‍ ബി.ജെ.പിയെ അധികാരത്തിെൻറ പടിക്ക് പുറത്തുനിർത്തി അസാധാരണമായ ശിവസേന, എന്‍.സി.പി, കോണ്‍ഗ്രസ് സഖ്യത്തിനു രൂപം നല്കി ഭരണം പിടിച്ചതോടെ പവാറിെൻറ പിറന്നാളിന് മാറ്റുകൂടി.
വെയിലും മഴയും വകവെക്കാതെ പവാര്‍ നടത്തിയ പ്രചാരണങ്ങളാണ് നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും എന്‍.സി.പിക്കും പുതുജീവന്‍ നല്‍കിയത്. 1940 ഡിസംബര്‍ 12ന് പുണെയിലെ ബരാമതിയിലായിരുന്നു ജനനം. മാതാവ് ശാരദബായി അടക്കം പവാര്‍ കുടുംബത്തിന് കമ്യൂണിസ്റ്റ് പക്ഷമായ പി.ഡബ്ല്യു.പിയുമായായിരുന്നു രാഷ്ട്രീയ ബന്ധമെങ്കിലും പവാര്‍ കോണ്ഗ്രസുകാരനാവുകയായിരുന്നു.
മൂന്നു തവണ മഹാരാഷ്ട്ര മുഖ്യമന്ത്രിയായ പവാര്‍ കേന്ദ്രത്തില്‍ പ്രതിരോധ, കൃഷി വകുപ്പുകളും കൈയാളി. സോണിയ ഗാന്ധിയുടെ വിദേശ പൗരത്വം ഉയര്‍ത്തി കോണ്‍ഗ്രസ് വിട്ട പവാര്‍ 99ലാണ് എന്‍.സി.പിക്ക് രൂപം നല്‍കിയത്. രാഷ്ട്രീയത്തിനു പുറമെ ഇൻറര്‍നാഷനല്‍ ക്രിക്കറ്റ് കൗണ്‍സില്‍ (ഐ.സി.സി), ഇന്ത്യന്‍ ക്രിക്കറ്റ് കൺട്രോള് ബോര്‍ഡ് (ബി.സി.സി.ഐ) എന്നിവയുടെ അധ്യക്ഷനുമായിരുന്നു. 2017ല്‍ പത്മഭൂഷണ്‍ നല്കി ആദരിച്ചു. ട്വിറ്ററിലൂടെ ആയുരാരോഗ്യം നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പവാറിന് ജന്മദിന സന്ദേശമയച്ചു.
പവാറിെൻറ ജന്മദിനം കര്‍ഷകര്‍ക്കുവേണ്ടി മാറ്റിവെച്ചിരിക്കുകയാണ് എന്‍.സി.പി. 80 ലക്ഷം രൂപ മഴക്കെടുതിയില്‍ കൃഷിനാശമുണ്ടായ കര്‍ഷകര്‍ക്ക് എന്‍.സി.പി വിതരണം ചെയ്തു. വ്യാഴാഴ്ച രാവിലെ വൈ.ബി. ചവാന് സെൻട്രലില്‍ ജന്മദിനാശംസ നേരാൻ ഏറെ പവാര്‍ അണികളെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.