കൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പിൽ കൂടുതൽ വനിതകളെ രംഗത്തിറക്കാനൊരുങ്ങി സി.പി.എം. വ നിതാമതിലിെൻറയും മറ്റും പശ്ചാത്തലത്തിൽ സ്ത്രീശാക്തീകരണത്തിനുള്ള പർട്ട ിയുടെ പ്രതിജ്ഞാബദ്ധത അടിവരയിടാൻകൂടി ലക്ഷ്യമിട്ടാണിത്. കഴിഞ്ഞതവണ രണ്ട് മണ്ഡല ങ്ങളിലാണ് വനിതകൾ രംഗത്തിറങ്ങിയതെങ്കിൽ ഇത്തവണ നാല് സീറ്റ് വനിതകൾക്ക് നൽകാനാണ് ആലോചന. എറണാകുളം, ആലപ്പുഴ, കണ്ണൂർ, മലപ്പുറം എന്നിവയാണ് വനിതകൾക്ക് പരിഗണിക്കുന്ന മണ്ഡലങ്ങൾ. മലപ്പുറം ഒഴികെ മൂന്നിടത്തും സ്ഥാനാർഥിയെക്കുറിച്ച അനൗപചാരക ചർച്ച ഏറെ മുന്നോട്ടുപോയിട്ടുണ്ട്.
പാർട്ടിക്ക് ബാലികേറാമലയായി തുടരുന്ന എറണാകുളത്ത് അന്തരിച്ച സൈമൺ ബ്രിേട്ടായുടെ ഭാര്യ സീന ഭാസ്കർ സ്ഥാനാർഥിയായേക്കും. സൈമൺ ബ്രിേട്ടാേയാടുള്ള സഹതാപം വോട്ടാക്കി ജയിച്ചുകയറാൻ ഇവർക്ക് കഴിയുമെന്നാണ് വിലയിരുത്തൽ. മുന്നണിവോട്ടുകൾക്കപ്പുറം ഒരുപരിധിവരെ ക്രിസ്ത്യൻ വോട്ടുകളും ഇവർക്ക് ലഭിക്കാൻ സാധ്യതയുണ്ടെന്നും പാർട്ടി വിലയിരുത്തുന്നു. നിലവിൽ പർട്ടിയുമായി അകന്നുകഴിയുന്ന വി.എസ് പക്ഷ നേതാവ് പിരപ്പൻകോട് മുരളിയുടെ സഹോദരിപുത്രികൂടിയാണ് സീന.
സീനയാണ് സ്ഥനാർഥിയെങ്കിൽ പാർട്ടിയിൽ ഇപ്പോഴും നിലനിൽക്കുന്ന വിഭാഗീയത ചെറിയതോതിൽപോലും പ്രചാരണത്തെ ബാധിക്കില്ലെന്നും നേതൃത്വം കണക്കുകൂട്ടുന്നു. പാർട്ടിപത്രത്തിലെ ജീവനക്കാരിയായിരുന്ന സീന മാനേജ്മെൻറിലെ ചിലരുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് വിട്ടുനിൽക്കുകയാണ്. എറണാകുളത്ത് യു.ഡി.എഫ് സ്ഥാനാർഥി കെ.വി. തോമസ് തന്നെയായിരിക്കുമെന്ന് ഏറക്കുറെ ഉറപ്പായിട്ടുണ്ട്. മുൻ പി.എസ്.സി ചെയർമാൻ പ്രഫ. കെ.എസ്. രാധാകൃഷ്ണനെ രംഗത്തിറക്കാൻ ബി.ജെ.പിയും ശ്രമിക്കുന്നുണ്ട്.
കണ്ണൂരിൽ പി. സതീദേവി മൽസരിച്ചേക്കും. ആലപ്പുഴയിൽ ഗായികകൂടിയായ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ദലീമ ജേജോയുടെ പേരിനാണ് മുൻതൂക്കം. സി.എസ്. സുജാതയാണ് പരിഗണനയിലുള്ള മറ്റൊരാൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.