ജിദ്ദ: ഇന്ത്യൻ ജനാധിപത്യം അനാരോഗ്യകരമായ പ്രവണതകളെ നേരിടുന്നെന്നും പണസ്വാധീനം എല്ലാ ജനാധിപത്യ മര്യാദകളേയു ം ലംഘിച്ചിരിക്കുകയാണെന്നും കേരള നിയമസഭ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. ഹ്രസ്വ സന്ദർശനാർഥം ജിദ്ദയിലെത്തിയ അദ് ദേഹം ‘ഗൾഫ് മാധ്യമ’ത്തോട് സംസാരിക്കുകയായിരുന്നു. സുതാര്യമായ ജനാധിപത്യം നിലനിൽക്കുന്ന രാജ്യമെന്ന് അഭിമാന ിക്കുന്നവാരാണ് നാം. ഇപ്പോൾ അതിെൻറ അന്തഃസത്ത തന്നെ മുൾമുനയിലാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അതുെകാണ് ട് തന്നെ നമ്മുടെ ജനാധിപത്യ വ്യവസ്ഥ അടിയന്തരമായ പുനഃക്രമീകരണത്തിന് വിധേമാവേണ്ടതുണ്ടെന്ന് അദ്ദേഹം നിർദേശ ിച്ചു.
ഇന്ത്യ ബഹു മത ജാതി വംശങ്ങൾ നിലകൊള്ളുന്ന ഭൂപ്രദേശമാണ്. എല്ലാ വിഭാഗങ്ങളുടേയും പ്രാതിനിധ്യം ഉറപ്പുവരുത്തുന്ന ഒരു ഇലക്ട്രൽ പരിഷ്കരണം ആവശ്യമായിരിക്കുന്നു. പണസ്വാധീനം ഇല്ലാതാക്കുകയും ഫാഷിസത്തിെൻറ ഭീഷണിയെ നേരിടുകയും എല്ലാ ജന വിഭാഗങ്ങളുടേയും പ്രാതിനിധ്യം ഉറപ്പ് വരുത്തുകയും ചെയ്യുന്ന സമഗ്ര പരിഷ്കരണമാണ് ലക്ഷ്യമാക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു.ഒരു ഇന്ത്യൻ പൗരൻ എന്ന നിലയിൽ രാഹുൽ ഗാന്ധിക്ക് എവിടെയും മത്സരിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും അതിനപ്പുറം അതിന് പ്രാധാന്യമില്ലെന്നും അത് സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി സ്പീക്കർ പറഞ്ഞു.
ഇതിൽ കൂടുതൽ രാഷ്ട്രീയ കാര്യങ്ങൾ സംസാരിക്കാൻ സ്പീക്കറെന്ന നിലയിൽ പരിമിതി ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രളയാനന്തര ദുരന്ത നിവാരണത്തിനായി ഏഴ് ലക്ഷത്തോളം കുടുംബങ്ങൾക്ക് 10,000 രൂപ പ്രഥമ ഗഡുവായി നൽകി. ദുരിതാശ്വാസമായി കിട്ടിയ മുഴുവൻ തുകയുടേയും 20 ശതമാനത്തിലധികം തുക ചെലവഴിച്ചതായി നിയമസഭാ രേഖകൾ വെളിപ്പെടുത്തുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ആശുപത്രി, സ്കൂളുകൾ എന്നിവക്ക് വേണ്ടി ചെലവഴിച്ചത് ഇതിന് പുറമെയാണ്. കലാപ രാഷ്ട്രീയം ആരുടെ ഭാഗത്ത് നിന്നായാലും ഉണ്ടാവാൻ പാടില്ലെന്ന് ശ്രീരാമകൃഷ്ണൻ പറഞ്ഞു. അതിെൻറ ലക്ഷണം കണ്ടാൽ മുളയിൽ തന്നെ നുള്ളി കളയണം. കേരളത്തിൽ മാരകമായ അതിക്രമങ്ങൾ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നില്ല.
പ്രവാസികളുടെ ക്ഷേമത്തിനായി നിരവധി പദ്ധതികൾ സർക്കാർ ആവിഷ്കരിച്ച് വരുന്നതായി അദ്ദേഹം ചുണ്ടിക്കാട്ടി. അതിൽ സുപ്രധാനമായ നാഴികക്കല്ലായിരുന്നു ലോക കേരള സഭയുടെ രൂപവത്കരണം.
കേരള സമ്പദ് വ്യവസ്ഥയുടെ നെട്ടല്ലാണ് പ്രവാസികൾ. അവരുടെ പ്രശ്നങ്ങൾ അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവരാനും പരിഹാരം കാണാനുമുള്ള വേദിയാണത്. പ്രവാസികളിൽ നിക്ഷേപം സ്വീകരിക്കുന്ന പ്രവാസി ഡിവിഡൻറ് ഫണ്ട്, പ്രവാസി ഇൻവെസ്റ്റുമെൻറ് കമ്പനി എന്നിവയുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. നോർക്ക റൂട്സ് സജീവമാക്കി കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.