കോഴിക്കോട്: പത്തനംതിട്ടയിലെ ചരൽക്കുന്നിൽ വെള്ളിയാഴ്ച സംസ്ഥാന നേതൃക്യാമ്പ് തുടങ്ങാനിരിെക്ക, ലോക്താന്ത്രിക് ജനത ദളിൽ (എൽ.ജെ.ഡി) ഭിന്നത രൂക്ഷം. ദേശീയഘടകത്തിനു കീഴിൽ പ്രവർത്തിക്കണോ സംസ്ഥാനത്ത് ഒതുങ്ങിനിന്നാൽ മതിയോ എന്നതാണ് പ്രധാന തർക്ക വിഷയം. സംസ്ഥാനപാർട്ടിയായി വേറിട്ടുനിൽക്കണമെന്നാണ് സംസ്ഥാന പ്രസിഡൻറ് എം.വി. ശ്രേയാംസ് കുമാറിെൻറയും കൂട്ടരുടെയും നിലപാട്. ജനത പരിവാറിനെ കൂട്ടിയിണക്കി ദേശീയതലത്തിൽ കരുത്തുകാട്ടണമെന്നാണ് മറുവിഭാഗത്തിെൻറ ആവശ്യം. മുലായം സിങ്ങിെൻറ സമാജ്വാദി പാർട്ടി, ലാലുപ്രസാദ് യാദവിെൻറ രാഷ്ട്രീയ ജനത ദൾ, ദേവഗൗഡയുടെ ജനത ദൾ എസ് എന്നിവയിലൊന്നിൽ ലയിക്കുകയോ അല്ലെങ്കിൽ സംസ്ഥാനപാർട്ടിയായി മാറുകയോ ആണ് പാർട്ടിയുെട മുന്നിലുള്ള വഴി എന്നാണ് സംസ്ഥാന കമ്മിറ്റി നേരത്തേ സർക്കുലറിൽ അറിയിച്ചത്. എന്നാൽ, സമാജ്വാദി പാർട്ടിക്ക് ലയനത്തിൽ താൽപര്യമില്ല. ഇക്കാര്യം എൽ.ജെ.ഡി ദേശീയ രക്ഷാധികാരി ശരത് യാദവ് ദേശീയ എക്സിക്യൂട്ടിവിനെ അറിയിച്ചിട്ടുണ്ട്.
ദേശീയതലത്തിൽ പലവട്ടം പിളർന്ന് ശക്തിക്ഷയിച്ച ജനത പരിവാറിനെ ഒരു കുടക്കീഴിൽ െകാണ്ടുവരുന്നത് എളുപ്പമല്ലെന്ന അഭിപ്രായമാണ് സംസ്ഥാന എൽ.ജെ.ഡിയിലെ ഔേദ്യാഗിക പക്ഷത്തിെൻറത്. അഭിപ്രായവ്യത്യാസമുള്ളവർക്ക് പാർട്ടിയിൽനിന്ന് പോകാമെന്നാണ് ദേശീയ േനതൃത്വത്തെ അനുകൂലിക്കുന്നവർ പറയുന്നത്. വർഗീസ് ജോർജ്, മനയത്ത് ചന്ദ്രൻ, സലിം മടവൂർ തുടങ്ങിയവർ ഇതേ പക്ഷക്കാരാണ്.
ജില്ല, നിയോജകമണ്ഡലം പ്രസിഡൻറുമാരും ദേശീയ, സംസ്ഥാന കൗൺസിൽ അംഗങ്ങളും പോഷകസംഘടനയുടെ പ്രതിനിധികളുമടക്കം 300ഓളം പേർ മൂന്നു ദിവസത്തെ ക്യാമ്പിൽ പങ്കെടുക്കും. കഴിഞ്ഞ പാർലമെൻറ് തെരഞ്ഞെടുപ്പും അടുത്ത വർഷത്തെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിെൻറ ഒരുക്കങ്ങളും ക്യാമ്പിൽ ചർച്ചയാകും. സംഘടന പ്രവർത്തന മാർഗരേഖയും അവതരിപ്പിക്കും. ക്യാമ്പിൽ ദേശീയ നേതൃത്വത്തിൽനിന്ന് ആരെയും ക്ഷണിച്ചിട്ടില്ലെന്ന ആക്ഷേപവും ശക്തമാണ്. എം.പി വീരേന്ദ്രകുമാർ എം.പിയാണ് ഉദ്ഘാടകൻ. അതേസമയം, കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ശരത്യാദവ് ആർ.ജെ.ഡി ചിഹ്നത്തിൽ മത്സരിച്ച സാഹചര്യത്തിൽ എന്ത് നിലപാട് വേണെമന്ന ചർച്ചകൾ ജില്ല, മണ്ഡലം കൗൺസിൽ യോഗങ്ങളിലുണ്ടായിരുന്നെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ഷേക്ക് പി. ഹാരിസ് ‘മാധ്യമ’ത്തോട് പറഞ്ഞു. ചരൽക്കുന്നിലെ ക്യാമ്പിലും ജില്ല, മണ്ഡലം ഭാരവാഹികൾ നിലപാട് അറിയിച്ചേക്കാം. എന്നാൽ, അന്തിമ തീരുമാനമെടുക്കുക സംസ്ഥാന കൗൺസിലാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.