ഭോപാൽ: മധ്യപ്രദേശിൽ രണ്ട് നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിെൻറ വോെട്ടടുപ്പ് ആരംഭിച്ചു. ഭരണ കക്ഷിയായ ബി.ജെ.പിക്കും പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസിനും വരും നിയമ സഭാ തെരഞ്ഞെടുപ്പിലേക്കുള്ള മുന്നൊരുക്കം കൂടിയാണ് ഉപതെരഞ്ഞെടുപ്പ്. കൊളാറസ്, മംഗോളി എന്നീ സീറ്റുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഫെബ്രുവരി 28ന് ഫലം പ്രഖ്യാപിക്കും.
കോൺഗ്രസിെൻറ പക്കലുള്ള സീറ്റുകളായിരുന്നു രണ്ടും. അവ നേടാൻ ബി.ജെ.പിയും വിട്ടുകൊടുക്കാതിരിക്കാൻ കോൺഗ്രസും ശക്തമായ മത്സരത്തിലാണ്. കോൺഗ്രസ് എം.പി ജ്യോതിരാദിത്യ സിന്ധ്യയുടെ മണ്ഡലമായ ഗുണയിലാണ് രണ്ട് നിയമസഭാ സീറ്റുകളും. അതിനാൽ സീറ്റ് നിലനിർത്തേണ്ടത് കോൺഗ്രസിന് അഭിമാന പ്രശ്നം കൂടിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.