തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണപ്രവർത്തനങ്ങളുടെ ആരംഭമായി ഇ ടതുമുന്നണിയുടെ ‘കേരള സംരക്ഷണയാത്ര’ക്ക് വ്യാഴാഴ്ച തുടക്കംകുറിക്കും ഫെബ്രുവരി 14ന് തെക്കൻ മേഖല ജാഥയും 16ന് വടക്കൻ മേഖല ജാഥയുമാണ് ആരംഭിക്കുന്നത്. തെക്കൻ മേഖല ജാഥക്ക് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വടക്കൻ മേഖല ജാഥക്ക് സി.പി.െഎ സംസ്ഥാന െസക്രട്ടറി കാനം രാജേന്ദ്രനും നേതൃത്വം നൽകും. ‘ബി.ജെ.പി സര്‍ക്കാറിനെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ... വികസനം, സമാധാനം, സാമൂഹിക പുരോഗതി, ജനപക്ഷം ഇടതുപക്ഷം’ എന്നീ മുദ്രാവാക്യങ്ങൾ ഉയര്‍ത്തിയാണ് മേഖല ജാഥകള്‍ പര്യടനം നടത്തുന്നത്. മാര്‍ച്ച് രണ്ടിന് തൃശൂരില്‍ വൻ റാലിയോടെ ജാഥകള്‍ സമാപിക്കും.
മാർച്ച് രണ്ടിലെ സമാപനറാലിയോടെ എൽ.ഡി.എഫിെൻറ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കും.പൂജപ്പുര മൈതാനിയിൽ തെക്കൻ മേഖല ജാഥയുടെ ഉദ്ഘാടനം വ്യാഴാഴ്ച വൈകീട്ട് നാലിന് സി.പി.െഎ ജനറൽ സെക്രട്ടറി സുധാകർ റെഡ്ഡി നിർവഹിക്കും. വടക്കൻ മേഖല ജാഥയുടെ ഉദ്ഘാടനം 16ന് കാസർകോട് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും നിർവഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.