തിരുവനന്തപുരം: പാലാക്ക് പിന്നാലെ സിറ്റിങ് സീറ്റുകളായ വട്ടിയൂർക്കാവിലും കോന്ന ിയിലുമുണ്ടായ തിരിച്ചടി യു.ഡി.എഫിെൻറയും കോൺഗ്രസിെൻറയും മുന്നോട്ടുപോക്ക് ദുഷ് കരമാക്കും. മുന്നണിഘടനയിൽ മാറ്റങ്ങളുണ്ടാകുന്നതരത്തിലേക്ക് കാര്യങ്ങൾ എത്തിയാ ലും അത്ഭുതപ്പെടാനില്ല.
ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ചിൽ മൂന്നെണ്ണത്തിൽ ജയിക്കാൻ സാധിച്ചെങ്കിലും വർഷങ്ങളായി കോൺഗ്രസ് ജയിച്ച രണ്ട് സീറ്റുകളാണ് വൻ ഭൂരിപക്ഷത്തി ൽ നഷ്ടമായത്. ഇടതുപക്ഷത്തിെൻറ കൈവശമുണ്ടായിരുന്ന അരൂർ പിടിച്ചടക്കിയെന്ന് അഭ ിമാനിക്കുേമ്പാഴും സിറ്റിങ് സീറ്റുകളിലെ തോൽവി കോൺഗ്രസിനെയും യു.ഡി.എഫിനെ പിടി ച്ചുലയ്ക്കുന്നു. എറണാകുളത്ത് കഷ്ടിച്ച് കടന്നുകൂടുകയായിരുന്നു. ഘടകകക്ഷിയായ മുസ്ലിംലീഗ് ജയിച്ച മഞ്ചേശ്വരം മാത്രമാണ് എടുത്തുകാട്ടാവുന്ന നേട്ടം.
ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ മുന്നണിയെ നയിക്കുന്ന കോൺഗ്രസിെൻറയും രണ്ടാമത്തെ വലിയ ഘടകകക്ഷിയായ മുസ്ലിംലീഗിെൻറയും നിയമസഭയിലെ അംഗബലത്തിലെ വ്യത്യാസം നേർത്തെന്ന പ്രത്യേകതയും സംജാതമായി.
ലോക്സഭ തെരഞ്ഞെടുേപ്പാടെ ലഭിച്ച മേൽകൈയാണ് യു.ഡി.എഫിന് ഉപതെരഞ്ഞെടുപ്പിലൂടെ നഷ്ടപ്പെട്ടത്. ഒന്നരവർഷത്തിനകം പഞ്ചായത്ത്, നിയമസഭ തെരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെയാണ് ഇൗ സാഹചര്യം.
മുന്നണിയുടെ ഭരണമോഹത്തിനുപോലും മങ്ങലേൽപിക്കുന്നതാണ് തിരിച്ചടി. പാലായിലെ തോൽവിക്ക് കേരള കോൺഗ്രസിലെ തർക്കം കാരണമായി ചൂണ്ടിക്കാട്ടിയ കോൺഗ്രസ് നേതൃത്വം ഇതോടെ കൂടുതൽ പരുങ്ങലിലായി. ഇൗ സാഹചര്യം മറികടക്കാൻ മുന്നണിക്കും കോൺഗ്രസിനും വിയർപ്പൊഴുക്കേണ്ടിവരും.
ലോക്സഭാ തെരഞ്ഞെടുപ്പിലെ യു.ഡി.എഫിെൻറ വിജയം താൽക്കാലിക പ്രതിഭാസം മാത്രമാണെന്ന ഇടതുമുന്നണി വാദം ശരിവെക്കുന്നതാണ് ഫലങ്ങൾ. ശബരിമല വിഷയം എല്ലാ െതരഞ്ഞെടുപ്പിലും പ്രചാരണവിഷയമാക്കാൻ കഴിയില്ലെന്ന വ്യക്തമായ സൂചനയാണ് ഫലം നൽകുന്നത്. സംഘടനാ സംവിധാനം താഴെത്തട്ടുവരെ ശക്തിപ്പെടുത്തണമെന്ന പ്രവർത്തകരുടെ വികാരം ഉൾക്കൊള്ളാൻ കോൺഗ്രസ് നേതൃത്വത്തിന് സാധിക്കാത്തത് തിരിച്ചടിയുടെ പ്രധാന കാരണമാണ്.
ഗ്രൂപ് അതിപ്രസരംമൂലം പുനഃസംഘടനപോലും അസാധ്യമായ സാഹചര്യമാണ് സംസ്ഥാന കോൺഗ്രസിൽ. സംഘടനാദൗർബല്യം കാരണം സർക്കാറിനെതിരായ വിഷയങ്ങൾ വേണ്ടതരത്തിൽ ഏറ്റെടുക്കാൻ കോൺഗ്രസിനും മുന്നണിക്കും സാധിക്കുന്നില്ല. അതിനുപകരം സമുദായ സംഘടനകളെ അമിതമായി ആശ്രയിക്കുന്ന പ്രവണതയാണ് നേതൃത്വം സമീപകാലത്തായി സ്വീകരിക്കുന്നത്.
ഇതിനെല്ലാമെതിരെ ശക്തമായ വികാരമാണ് കോൺഗ്രസിലും മുന്നണിയിലും നിലനിൽക്കുന്നത്. ഇത് വരുംദിവസങ്ങളിൽ കൂടുതൽ പരസ്യമാകാനാണ് സാധ്യത. മുന്നണിയുടെയും കോൺഗ്രസിെൻറയും പോക്കിൽ ഘടകകക്ഷികൾക്കും അതൃപ്തിയുണ്ട്. നേതൃമാറ്റമെന്ന ആവശ്യം ഘടകകക്ഷികൾ ഉടൻ ഉയർത്താനിടയില്ലെങ്കിലും പ്രവർത്തനരീതിയിൽ മാറ്റംവേണമെന്ന ആവശ്യം മുന്നോട്ടുവെച്ചേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.