ശിവഗംഗയിൽ കാർത്തി

ചെന്നൈ: ഏറെ അനിശ്ചിതത്വത്തിനൊടുവിൽ ശിവഗംഗ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായി മുൻ കേന്ദ്രമന്ത്രി പി. ചിദം ബരത്തിെൻറ മകൻ കാർത്തിയെ പ്രഖ്യാപിച്ചു. ഡി.എം.കെ മുന്നണിയിൽ കോൺഗ്രസിന് അനുവദിച്ച പത്തു സീറ്റിൽ ശിവഗംഗ ഒഴിച്ചുള്ള സീറ്റുകളിലേക്ക് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത് അഭ്യൂഹങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇവിടെ രാഹുൽ മത്സരിക്കണമെന്ന ആവശ്യവും ഉയർന്നു. ചിദംബരത്തിെൻറ സമ്മർദഫലമായാണ് കാർത്തി സ്ഥാനാർഥിയായത്.

1984 മുതൽ ചിദംബരം വിജയിച്ച മണ്ഡലമാണിത്. 2014ൽ കോൺഗ്രസ് ഒറ്റക്ക് മത്സരിച്ചപ്പോൾ ചിദംബരം മകന് അവസരം കൊടുത്തു. അതിൽ കെട്ടിവെച്ച കാശ് നഷ്ടപ്പെട്ട കാർത്തി നാലാം സ്ഥാനത്തായി. എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ്, ആദായനികുതി വകുപ്പ് തുടങ്ങിയവയുമായി ബന്ധെപ്പട്ട കേസുകളിൽ കുരുങ്ങിക്കിടക്കുകയാണ് കാർത്തി. ചിദംബരത്തെ പോലെ വിദേശത്ത് ഉന്നതപഠനം പൂർത്തിയാക്കിയാണ് കാർത്തി രാഷ്ട്രീയത്തിലിറങ്ങിയത്. അണ്ണാ ഡി.എം.കെ മുന്നണി സ്ഥാനാർഥിയായ ബി.ജെ.പി ദേശീയ സെക്രട്ടറി എച്ച്. രാജയാണ് മുഖ്യ എതിരാളി.

Tags:    
News Summary - karthi chidambaram in shivaganga-politics

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.