ബെംഗളൂരു: കർണാടകയിൽ ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു മണ്ഡലങ്ങളിൽ വോെട്ടടുപ്പ് തുടങ്ങി. മൂന്ന് ലോക്സഭാ മണ്ഡലങ്ങളിലും രണ്ട് നിയമസഭാ മണ്ഡലങ്ങളിലുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കോൺഗ്രസ്-ജനതാദൾ (എസ്) സഖ്യ സർക്കാറിെൻറ വിശ്വാസ്യത അളക്കുന്ന തെരഞ്ഞെടുപ്പ് കൂടിയായിരിക്കും ഇത്.
അഞ്ചു സീറ്റുകളിലും ഇരു കക്ഷികളും സഖ്യ സ്ഥാനാർഥികളെയാണ് മത്സരിപ്പിക്കുന്നത്. മാണ്ഡ്യ, ശിവമോഗ ലോക്സഭാ സീറ്റുകളിലും രാമനഗര നിയമസഭാ സീറ്റിലും ജെ.ഡി.എസും ബെല്ലാരി ലോക്സഭാ സീറ്റിലും ജമഖണ്ഡി നിയമസഭാ സീറ്റിലും കോൺഗ്രസും സ്ഥാനാർഥികളെ നിർത്തിയിട്ടുണ്ട്.
രാമനഗര നിയമസഭാ സീറ്റിൽ കർണാടക മുഖ്യമന്ത്രി എച്ച്. ഡി കുമാരസ്വാമിയുടെ ഭാര്യ അനിതാ കുമാരസ്വാമിയാണ് ജെ.ഡി.എസിെൻറ സ്ഥാനാർഥി. ചന്നപ്പട്ടണത്തും രാമനഗരത്തിലും കുമാരസ്വാമി മത്സരിച്ച് വിജയിച്ചിരുന്നു. രണ്ടു സീറ്റിലും വിജയിച്ചതിനാൽ രാമനഗരയിൽ നിന്ന് രാജിവെക്കുകയായിരുന്നു. തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. നവംബർ ആറിനാണ് വോെട്ടണ്ണൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.