കണ്ണൂർ: മോദിയെ ഗാന്ധിയോട് ഉപമിക്കുന്ന അബ്ദുല്ലക്കുട്ടിയെ കുതിരവട്ടത്ത് ചികിത്സ ിക്കണമെന്ന് കെ.പി.സി.സി വര്‍ക്കിങ് പ്രസിഡൻറ് കെ.സുധാകരന്. ബി.ജെ.പിക്കാർ പോലും മോ ദിയെ ഗാന്ധിജിയുമായി ഉപമിക്കില്ല. രാത്രിയിൽ ഇടപാടുകാരെ കാത്ത് റോഡിൽ നിൽക്കുന്നവെര പോലെയാണ് മറ്റു പാർട്ടികളിൽനിന്ന് വരുന്നവരെ സ്വീകരിക്കാനൊരുങ്ങി നിൽക്കുന്ന ബി.ജെ.പി. അബ്ദുല്ലക്കുട്ടിക്ക് പിന്നാലെ താനും ബി.ജെ.പിയിലേക്കെന്ന പ്രചാരണം അർഹിക്കുന്ന അവജ്ഞയോെട തള്ളുന്നു.
കോൺഗ്രസിൽ സീറ്റ് കിട്ടാതായപ്പോൾ അബ്ദുല്ലക്കുട്ടി മുഖ്യമന്ത്രിയെ കാണാൻ ശ്രമിച്ചു. അതിന് ശേഷമാണ് ബി.ജെ.പിയിലേക്ക് നീങ്ങുന്നത്. സി.പി.എമ്മിൽനിന്ന് പുറത്തായശേഷം മോദി സ്തുതി നിലപാട് തിരുത്തിയ അബ്ദുല്ലക്കുട്ടി കോൺഗ്രസ് യോഗങ്ങളിൽ മോദിയെ തള്ളിപ്പറഞ്ഞ് നിരവധി പ്രസംഗം നടത്തിയിട്ടുണ്ട്.
ഒറ്റക്കാണ് കോൺഗ്രസിലേക്ക് വന്നത്. േപായതും ഒറ്റക്കുതന്നെ. സി.പി.എം വിട്ടപ്പോൾ അബ്ദുല്ലക്കുട്ടിക്ക് വധഭീഷണി ഉണ്ടായിരുന്നു. എല്ലാം മതിയാക്കി ഗൾഫിൽ കച്ചവടത്തിന് പോകാനിരുന്ന അബ്ദുല്ലക്കുട്ടിയെ കോൺഗ്രസിലേക്ക് കൊണ്ടുവന്നത് താനാണ്. കണ്ണൂരിൽ സീറ്റ് നൽകിയത് സുരക്ഷ ഉറപ്പാക്കാനാണ്. അന്ന് അങ്ങനെ ചെയ്തില്ലായിരുന്നുവെങ്കിൽ അബ്ദുല്ലക്കുട്ടിയുടെ കൈയും കാലും ബാക്കിയുണ്ടാവുമായിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.