ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘പൈശാചികമായി’ വിമർശിക്കാമോ? പാടില്ലെന ്നാണ് കോൺഗ്രസ് നേതാക്കളായ ജയ്റാം രമേശ്, അഭിഷേക് സിങ്വി തുടങ്ങിയവരുടെ അഭിപ് രായം. ഇതേച്ചൊല്ലി കോൺഗ്രസിൽ പുതിയ ചർച്ചകൾ. ആദ്യം അഭിപ്രായം പറഞ്ഞത് ജയ്റാം രമേശാണ്. മോദി സർക്കാർ ചെയ്യുന്ന നല്ല കാര്യങ്ങളും വിലയിരുത്തേണ്ടതുണ്ടെന്നാണ് ഒരു പുസ്തക പ്രകാശന ചടങ്ങിൽ അദ്ദേഹം പറഞ്ഞത്.
മോദിയുടെ പ്രവർത്തനങ്ങളിൽ അംഗീകരിക്കപ്പെടേണ്ടത് അംഗീകരിക്കണം. മോദിയെ വീണ്ടും തെരഞ്ഞെടുക്കാൻ ജനങ്ങെള പ്രേരിപ്പിച്ച ഭരണതല പ്രവർത്തനങ്ങൾ അംഗീകരിക്കപ്പെടണം. ജനങ്ങളുമായി സമ്പർക്കം പുലർത്തുന്ന ഭാഷയിലാണ് അദ്ദേഹം സംസാരിക്കുന്നത്. ജനങ്ങളുടെ അംഗീകാരം പിടിച്ചുപറ്റുന്ന കാര്യങ്ങളെ അംഗീകരിച്ചു കൊണ്ടല്ലാതെ മോദിയുമായി ഏറ്റുമുട്ടാൻ പറ്റില്ല. എല്ലായ്പോഴും പൈശാചികമായി ചിത്രീകരിച്ചാൽ, ഏറ്റുമുട്ടൽ എളുപ്പമാകില്ല. മോദിക്ക് കൈയടിക്കണമെന്നല്ല, മോദി ചെയ്യുന്നത് മനസ്സിലാക്കി മുന്നോട്ടു നീങ്ങണമെന്നാണ് താൻ അർഥമാക്കുന്നതെന്ന് ജയ്റാം രമേശ് പറഞ്ഞു.
മോദിയുടെ നേട്ടങ്ങൾ അംഗീകരിക്കാൻ വിമുഖത കാട്ടുന്നത് പ്രതിപക്ഷത്തിന് ഗുണം ചെയ്യില്ലെന്ന് ജയ്റാം രമേശിനോട് യോജിച്ച് അഭിഷേക് സിങ്വി പറഞ്ഞു. മോദിയെ പൈശാചികമായി എല്ലായ്പോഴും ചിത്രീകരിക്കുന്നത് തെറ്റാണ്. അദ്ദേഹം രാജ്യത്തിെൻറ പ്രധാനമന്ത്രിയാണ്. പ്രതിപക്ഷം ഒറ്റവഴിക്ക് നീങ്ങുന്നത് മോദിയെ സഹായിക്കുകയാണ് ചെയ്യുക. പ്രവൃത്തികൾ നല്ലതും ചീത്തയും വ്യത്യസ്തമായവയും ഉണ്ട്. വിഷയം മുൻനിർത്തിയാണ് വിലയിരുത്തേണ്ടത്; വ്യക്തിയെ നോക്കിയല്ല. പാചക വാതകം ഗ്രാമങ്ങളിലെത്തിക്കുന്ന ഉജ്വല പദ്ധതി നല്ലതായിരുന്നു. വ്യക്തിയെയല്ല, വിഷയാധിഷ്ഠിതമായാണ് വിമർശിക്കേണ്ടത് -സിങ്വി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.