തിരുവനന്തപുരം: രാഷ്ട്രീയ അസ്തിത്വം നിഷേധിച്ച് മാവോദികളെ ഒറ്റപ്പെടുത്താൻ സി. പി.എം പ്രചാരണത്തിന്. മഞ്ചക്കണ്ടി മാവോവാദി വധവും പന്തീരാങ്കാവിൽ രണ്ട് പാർട്ടിയംഗ ങ്ങൾക്കെതിരെ യു.എ.പി.എ ചുമത്തിയ സാഹചര്യവും ഉയർത്തുന്ന വെല്ലുവിളിയുടെ പശ്ചാത്തല ത്തിലാണ് പ്രതിരോധം. സി.പി.എമ്മിനെയും എല്‍.ഡി.എഫ് സര്‍ക്കാറിനെയും ദുര്‍ബലപ്പെടുത്താനുള്ള നീക്കങ്ങൾക്കെതിരെ ശക്തമായ പ്രചാരണം സംഘടിപ്പിക്കാന്‍ കഴിഞ്ഞ സംസ്ഥാന സെക്രേട്ടറിയറ്റ് തീരുമാനിച്ചിരുന്നു.
പ്രത്യക്ഷ പ്രചാരണപരിപാടികൾക്ക് പകരം മാധ്യമലേഖനങ്ങൾ, പ്രസംഗങ്ങൾ എന്നിവയിലൂടെ മാവോവാദത്തെയും മാവോവാദികളെയും ഭീകരവാദത്തോട് കണ്ണിചേർക്കാനാണ് ലക്ഷ്യമിടുന്നത്. ലെനിൻ, ചെഗുവേര, മാവോ, ചാരുമജുംദാർ എന്നിവരെ ഉദ്ധരിച്ചും ഇടതുപക്ഷ സാഹസികതയോടുള്ള സി.പി.എമ്മിെൻറ ബർദ്വാൻ പ്ലീനം, 20ാം പാർട്ടി കോൺഗ്രസ് പ്രമേയം എന്നിവ ഉയർത്തിയുമാണ് പ്രതിരോധം. പ്രതിപക്ഷത്തേക്കാൾ സി.പി.െഎ നിലപാടും മാധ്യമവാർത്തകളും തങ്ങളുടെ അണികളെ ആശയക്കുഴപ്പത്തിലാക്കുന്നെന്ന വിലയിരുത്തലിൽനിന്നാണ് ഇൗ തീരുമാനം.
പൊതുസമൂഹത്തിൽ മാവോവാദികൾക്ക് ലഭിച്ചേക്കാവുന്ന സഹാനുഭൂതി തടയുക, അവർ ഉന്നയിക്കുന്ന രാഷ്ട്രീയപ്രശ്നങ്ങളിൽ സംവാദസാധ്യതക്ക് തടയിടുക എന്നിവയാകും പ്രചാരണത്തിെൻറ അടിത്തറ. മാവോയിസം ഇടത് പ്രത്യയശാസ്ത്രമല്ല, ഭീകരവാദമാണെന്ന് ചൂണ്ടിക്കാട്ടും. പരിസ്ഥിതി, ബഹുജന സമരങ്ങളുടെ മുന്നിൽ അവരില്ല. കുത്തകകളുടെ ഖനനത്തിന് കാവൽനിന്ന് കപ്പം പിരിക്കുകയാണ് അവർ ചെയ്യുന്നതെന്ന് പ്രചരിപ്പിക്കും. തങ്ങൾ സ്വീകരിച്ച പാർലമെൻററി ജനാധിപത്യവഴിയാണ് ശരിയെന്ന് പാർട്ടി നയവും ഉദ്ധരിച്ച് സ്ഥാപിക്കുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.