അടൂർ: പ്രവാസി മലയാളി നാട്ടിൽ തുടങ്ങിയ സംരംഭത്തിന് സി.പി.എം പ്രവർത്തകരുടെ പാര. തെ രഞ്ഞെടുപ്പ് സംഭാവന കൊടുക്കാത്തതിെൻറ പേരിൽ പ്രവാസിയുടെ ഫാം നടത്തിപ്പ് ചുമതല ക്കാരനായ യുവാവിനെ സ്പിരിറ്റ് കേസിൽപെടുത്തി ജയിലിൽ അടച്ചു. പ്രവാസിയായ കൊടുമൺ അ ങ്ങാടിക്കൽ െതക്ക് തറയിൽ പുത്തൻവീട്ടിൽ ജോയി പി. സാമുവൽ മുഖ്യമന്ത്രിക്ക് പരാതി നൽകിയതോടെ സംഭവം വിവാദമായി.
ഇദ്ദേഹത്തിെൻറ വീടിനു സമീപമുള്ള സ്ഥലത്തെ പശു ഫാമിെൻറ നടത്തിപ്പ് ചുമതലക്കാരനും പാർട്ണറുമായ പി.സി. ബിജുവിനെയാണ് ബുധനാഴ്ച ഉച്ചക്ക് പത്തനംതിട്ടയിൽനിന്നുള്ള എക്െസെസ് സംഘം പിടികൂടിയത്. ബിജുവിനെ സി.പി.എം നേതാക്കൾ കള്ളക്കേസിൽ കുടുക്കുകയായിരുന്നുവെന്നാണ് അബൂദബിയിലെ അർധ സർക്കാർ സ്ഥാപനത്തിൽ ഫിനാൻസ് ഡയറക്ടറായി ജോലി ചെയ്യുന്ന ജോയി പറയുന്നത്.
ഫാമിനോട് ചേർന്ന സ്ഥലത്ത് ബിജുവിനു താമസിക്കാൻ വീടും നൽകിയിരുന്നു. ട്രോപ്പിക്കൽ ഫാമിങ്ങിൽ ബിരുദമുള്ള പി.സി. ബിജു മുൻ അധ്യാപകനുമാണ്. ഫാമിനോട് ചേർന്ന പുരയിടത്തിൽനിന്നാണ് മൂന്നു ചെറുകന്നാസിലായി സ്പിരിറ്റും വിേദശമദ്യവും കണ്ടെത്തിയത്. പുരയിടത്തിനു ചുറ്റുമുണ്ടായിരുന്ന കമ്പിവേലി അറുത്തുമാറ്റിയശേഷമാണ് കന്നാസ് വെച്ചതെന്ന് വ്യക്തമായിരുന്നു. ഇതുവെച്ചശേഷം എക്സൈസ് സംഘത്തെ വിളിച്ച് വരുത്തുകയായിരുന്നുവെന്നാണ് ജോയി സാമുവലിെൻറ പരാതി.
ഉന്നത സമ്മർദത്തെ തുടർന്നാണ് പരിശോധിക്കാൻ വരേണ്ടി വന്നതെന്ന് എക്െസെസ് പറഞ്ഞതായി ജോയി ഫേസ്ബുക്ക് കുറിപ്പിൽ ആരോപിച്ചു. ഒരു വർഷം മുമ്പാണ് ആധുനിക ട്രോപ്പിക്കൽ ഫാം തുടങ്ങാൻ ശ്രമിച്ചത്. ഇതിനായി ഷെഡുകളും തയാറാക്കി. മലിനീകരണ നിയന്ത്രണ ബോർഡ്, അഗ്നിശമന സേന എന്നിവരുടെയും ഗ്രാമപഞ്ചായത്തിെൻറയും അനുമതിയും നേടി. കൊടുമൺ ഗ്രാമപഞ്ചായത്ത് ഭരിക്കുന്നത് സി.പി.എമ്മാണ്.
കോഴിഫാം വരുന്നതിൽ സി.പി.എമ്മിൽ ഒരു വിഭാഗം എതിരായിരുന്നു. അവർ പ്രതിഷേധ സമരവും നടത്തിയിരുന്നു. എതിർപ്പിനെ തുടർന്നാണ് പശു ഫാമിനു ശ്രമം തുടങ്ങിയത്. തെരഞ്ഞെടുപ്പ് കാലത്ത് സംഭാവന നൽകാഞ്ഞതാണ് ഇപ്പോഴത്തെ െവെരാഗ്യത്തിനു കാരണമായതെന്ന് ജോയി പറയുന്നു. ജോയി നാട്ടിൽ എത്തുേമ്പാൾ നേതാക്കൾ എത്തി സംഭാവന വാങ്ങിയിരുന്നതാണ്. എന്നാൽ, ഫാമിെൻറ പ്രശ്നത്തെച്ചൊല്ലി അകന്നു. തുടർന്ന് വിവിധതരത്തിൽ ശല്യം ആരംഭിച്ചതായാണ് ജോയി പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.