തിരുവനന്തപുരം: ജില്ല സമ്മേളനങ്ങൾ പൂർത്തിയാക്കി സംസ്ഥാന സമ്മേളനങ്ങളിലേക്കും പാർട്ടി കോൺഗ്രസുകളിലേക്കും കടക്കുന്ന സി.പി.എമ്മിനും സി.പി.െഎക്കുമിടയിൽ ഭിന്നത രൂക്ഷമാകുന്നു. സമ്മേളനങ്ങളിൽ അവതരിപ്പിക്കുന്ന റിപ്പോർട്ടുകളിൽ പരസ്പരം കുറ്റപ്പെടുത്തുന്ന പ്രവണത ശക്തമായതിനെ തുടർന്നാണിത്. സി.പി.എം സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിക്കാൻ തയാറാക്കുന്ന പ്രവർത്തനറിപ്പോർട്ടിൽ സി.പി.െഎക്കെതിരെയുള്ള വിമർശനം ശക്തമാണ്. ജില്ല സമ്മേളനങ്ങളിലെല്ലാം സി.പി.െഎക്കെതിരെ രൂക്ഷമായ വിമർശനമാണുണ്ടായത്. റിപ്പോർട്ടുകളിലും അതുസംബന്ധിച്ച പരാമർശങ്ങളുണ്ടായിരുന്നു. സി.പി.െഎ ജില്ല സമ്മേളനങ്ങളിൽ അവതരിപ്പിച്ച റിപ്പോർട്ടുകളിൽ സി.പി.എമ്മിനെതിരെയും രൂക്ഷമായ വിമർശനങ്ങളാണുണ്ടായിരുന്നത്.
ഇൗമാസം 22 മുതൽ 25 വരെ തൃശൂരിൽ നടക്കുന്ന സി.പി.എം സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിക്കുന്ന പ്രവർത്തന റിപ്പോർട്ടിെൻറ കരടിൽ സി.പി.ഐക്കെതിരായ വിമർശനങ്ങൾ അക്കമിട്ട് ഉന്നയിക്കുന്നുണ്ടെന്നാണ് വിവരം. ഇടതുമുന്നണിയിൽ പതിവില്ലാത്ത നടപടികളാണ് മൂന്നാർ കൈയേറ്റ വിഷയത്തിലടക്കം റവന്യൂമന്ത്രിയിൽനിന്നും സി.പി.ഐ നേതൃത്വത്തിൽനിന്നും ഉണ്ടായതെന്ന കുറ്റപ്പെടുത്തലുണ്ട്.
തോമസ് ചാണ്ടി വിഷയത്തിൽ സി.പി.ഐ മന്ത്രിമാർ മന്ത്രിസഭ യോഗം ബഹിഷ്കരിച്ചതും വിവരാവകാശ നിയമം, നിലമ്പൂരിലെ മാവോവാദികളെ വെടിവെച്ചു കൊന്ന സംഭവം, േലാ അക്കാദമി സമരം തുടങ്ങിയവയിലെല്ലാം സി.പി.ഐ മനഃപൂർവം വിവാദത്തിനാണ് ശ്രമിച്ചത്. സി.പി.എം കൈയേറ്റക്കാരെ സഹായിക്കുന്നവരും പരിസ്ഥിതിവിരുദ്ധരുമെന്ന പ്രതീതി സൃഷ്ടിക്കാൻ മാധ്യമങ്ങളുടെ അജണ്ടകൾക്കൊപ്പംനിന്ന് സി.പി.ഐ ശ്രമിച്ചു. ഇടതുമുന്നണിയിൽ ഏകോപനമില്ലെന്ന പ്രതീതി സൃഷ്ടിക്കാനാണ് ഇത്തരം വിവാദങ്ങൾ ഉപകരിക്കുക എന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. രണ്ടു ദിവസമായി ചേർന്ന സി.പി.എം സെക്രേട്ടറിയറ്റ് യോഗം റിപ്പോർട്ടിെൻറ കരട് വിശദമായി ചർച്ച ചെയ്തു. ഇൗമാസം 13, 14 തീയതികളിൽ നടക്കുന്ന സംസ്ഥാന സമിതി യോഗത്തിൽ ചർച്ച ചെയ്ത് റിപ്പോർട്ടിന് അന്തിമ അംഗീകാരം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.