ന്യൂഡൽഹി: സി.പി.െഎ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് സുധാകർ റെഡ്ഡി രാജിവെക്കുന്ന ു. ആരോഗ്യപ്രശ്നങ്ങളെ തുടർന്നാണ് 2021 വരെ കാലാവധിയുള്ള അദ്ദേഹം നേരത്തേ സ്ഥാനം ഒഴിയ ുന്നത്. കഴിഞ്ഞ കേന്ദ്ര കമ്മിറ്റിയിലും ദേശീയ എക്സിക്യൂട്ടിവ് യോഗത്തിലും സുധാകർ റെഡ്ഡി രാജിക്കാര്യം അറിയിച്ചിരുന്നതായി പാർട്ടി കേന്ദ്രങ്ങൾ വ്യക്തമാക്കി.
76കാരനായ സുധാകർ റെഡ്ഡി 2012 മുതൽ സി.പി.െഎ ജനറൽ സെക്രട്ടറി പദവി വഹിക്കുന്നുണ്ട്. രാജിയിൽ തീരുമാനം എടുക്കുന്നതിനായി പാർട്ടിയുടെ ഉന്നതാധികാര സമിതി അടുത്ത മാസം ചേരും. പുതിയ ജനറൽ സെക്രട്ടറിയായി തമിഴ്നാട്ടിൽ നിന്നുള്ള രാജ്യസഭ എം.പി ഡി. രാജ, ബിനോയ് വിശ്വം എം.പി, ഉത്തർപ്രദേശിൽനിന്നുള്ള അതുൽ കുമാർ അഞ്ജൻ, എ.െഎ.ടി.യു.സി ജനറൽ സെക്രട്ടറി അമീർജീത് കൗർ എന്നിവരുടെ പേരുകളാണ് കേൾക്കുന്നത്. സ്ഥാനം ഒഴിയുന്നതു സംബന്ധിച്ച് നേരത്തേ തീരുമാനമെടുത്തിരുന്നുവെന്നും എന്നാൽ, ലോക്സഭ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയുടെ പശ്ചാത്തലത്തിൽ ജനറൽ സെക്രട്ടറി സ്ഥാനം രാജിെവച്ചാൽ മറ്റു ആരോപണങ്ങൾ ഉയരുമെന്നതുകൊണ്ട് നീട്ടിവെക്കുകയായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.