തിരുവനന്തപുരം: എറണാകുളത്ത് സി.പി.െഎ നേതാക്കൾക്ക് മർദനമേറ്റ സംഭവത്തിൽ ജില്ല കലക്ടറുടെ അന്വേഷണ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ തുടർനടപടി തീരുമാനിക്കാമെ ന്ന് സി.പി.എം-സി.പി.െഎ ധാരണ. എറണാകുളത്ത് സി.പി.െഎയുടെ െഎ.ജി ഒാഫിസ് മാർച്ചിന് ഇടയ ാക്കിയ എ.െഎ.എസ്.എഫ്-എസ്.എഫ്.െഎ തർക്കവും സി.പി.എം-സി.പി.െഎ അഭിപ്രായവ്യത്യാസം ഉൾ പ്പെടെ ചർച്ച ചെയ്യാനും ധാരണയായി. എൽദോ എബ്രഹാം എം.എൽ.എക്കും അസിസ്റ്റൻറ് ജില്ല സെക്രട്ടറി അടക്കമുള്ളവർക്കും െഎ.ജി ഒാഫിസ് മാർച്ചിനിടെ മർദനമേറ്റ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും നടത്തിയ കൂടിക്കാഴ്ചയിലാണ് ഇൗ ധാരണയിലെത്തിയത്.
വ്യാഴാഴ്ച വൈകീട്ട് എ.കെ.ജി സെൻററിൽ എത്തിയ കാനം ആദ്യം കോടിയേരി ബാലകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തി. ഇതിനിടെ മുഖ്യമന്ത്രിയും സി.പി.എം ആസ്ഥാനത്ത് എത്തി. തുടർന്ന് മൂവരുടെയും കൂടിക്കാഴ്ചയിൽ സി.പി.െഎ എറണാകുളം ജില്ലനേതൃത്വത്തിെൻറ ഉൾപ്പെടെ വികാരം കാനം ധരിപ്പിച്ചു. ഇക്കാര്യത്തിൽ പൊലീസിെൻറ ഭാഷ്യം മുഖ്യമന്ത്രിയും വിശദീകരിച്ചു. കലക്ടറുടെ റിപ്പോർട്ട് തിങ്കളാഴ്ച ലഭിക്കുമെന്നാണ് സൂചന. അതിെൻറ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കും. കുറ്റക്കാർെക്കതിരെ കർശന നടപടി എടുക്കുകതന്നെ വേണമെന്ന നിലപാടാണ് ഇരുപാർട്ടി നേതൃത്വത്തിനും.
വൈപ്പിൻ ഗവ. കോളജിൽ എ.െഎ.എസ്.എഫും എസ്.എഫ്.െഎയും തമ്മിലുണ്ടായ സംഘർഷമാണ് പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചത്. പരിക്കേറ്റവരെ സന്ദർശിക്കാൻ ആശുപത്രിയിെലത്തിയ ജില്ല സെക്രട്ടറി പി. രാജുവിെൻറ വാഹനത്തെ ഡി.വൈ.എഫ്.െഎ പ്രവർത്തകർ ബൈക്ക് വെച്ച് തടഞ്ഞതും സി.െഎ മോശമായി പെരുമാറിയതും ഉയർത്തിയായിരുന്നു െഎ.ജി ഒാഫിസ് മാർച്ച്. വിദ്യാർഥിമേഖലയിൽ വർഷങ്ങളായി അഭിപ്രായവ്യത്യാസം തുടരുന്ന സാഹചര്യത്തിൽ എല്ലാ പ്രശ്നവും സംസ്ഥാനേനതാക്കളുടെ സാന്നിധ്യത്തിൽ ചർച്ച ചെയ്യാമെന്നും തീരുമാനിച്ചു.
പാർട്ടിതലത്തിലും സി.പി.എമ്മും സി.പി.െഎയും തമ്മിൽ പല വിഷയത്തിലും അഭിപ്രായവ്യത്യാസമുണ്ട്. ജില്ലയിൽ ഇരുപാർട്ടികളിലുമുള്ള വിദ്യാർഥി പ്രതിനിധികളെക്കൂടി ഇരുത്തി ചർച്ച ചെയ്യാമെന്ന് കോടിയേരി നിർേദശിച്ചു. ആഗസ്റ്റ് രണ്ടിന് ചർച്ച ചെയ്യാമെന്ന സി.പി.എം നിർേദശം പക്ഷേ എ.െഎ.എസ്.എഫ് സംസ്ഥാനസമ്മേളനം ആ തീയതിയിൽ നടക്കുന്നതിനാൽ അസൗകര്യമാവുമെന്ന് കാനം അറിയിച്ചു. തീയതി പിന്നീട് തീരുമാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.